പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിനെതിരായ അപ്പീൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി

പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിനെതിരായ അപ്പീൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി. മോശം റോഡുകൾക്ക് എന്തിന് ടോൾ നൽകണമെന്ന് സുപ്രിംകോടതി ചോദിച്ചു. ഗതാഗതക്കുരുക്കുണ്ടാകുന്ന മേഖലകളിലെ റോഡ് നിർമ്മിച്ചത് മറ്റൊരു ഉപകമ്പനിയാണെന്ന് കരാർ കമ്പനി കോടതിയിൽ പറഞ്ഞു. മഴ മൂലമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. മഴയ്ക്ക് ശേഷം ടോൾ പിരിവ് നടത്തിയാൽ പോരെയെന്നും കോടതി ചോദിച്ചു. അതേസമയം ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ആമ്പല്ലൂരിലും മുരിങ്ങൂരിലും ചാലക്കുടിയിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ഇട റോഡുകൾ വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി ആയത് മാത്രമാണ് വിദ്യാർഥികൾക്ക് ആശ്വാസമായത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...