ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീംകോടതി.അയ്യപ്പ സംഗമത്തിനുള്ള നടപടികള്‍ നിർത്തിവക്കണമെന്ന് ആവശ്യമായിരുന്നു ഹർജിക്കാർ ഉന്നയിച്ചത്. സുപ്രീം കോടതിയുടെ വിധിയോടെ സംഗമം നടത്തുന്നതിന് തടസ്സം ഉണ്ടാവില്ല.ജസ്റ്റിസ് പി.എസ് നരസിംഹ, ജസ്റ്റിസ് എ.എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമം പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം.

