തമിഴ്‌നാട് എംപി ഗണേശമൂർത്തി അന്തരിച്ചു

ഈറോഡിൽ നിന്നുള്ള എംഡിഎംകെയുടെ സിറ്റിംഗ് ലോക്‌സഭാ എംപി എ ഗണേശമൂർത്തി ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

76 വയസ്സായിരുന്നു.

ആത്മഹത്യാശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു.

മാർച്ച് 24 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന നഗരവികസന-ഭവന മന്ത്രി എസ് മുത്തുസാമി, മൊടക്കുറിച്ചിയിലെ ബിജെപി എംഎൽഎ ഡോ സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ വി രാമലിംഗം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഗണേശമൂർത്തിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

മൂന്ന് തവണ എംപിയായ ഗണേശമൂർത്തി എംഡിഎംകെ അണികളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.

ഡിഎംകെ ഈറോഡിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തി തിരുച്ചി സീറ്റ് എംഡിഎംകെക്ക് നൽകാൻ തീരുമാനിച്ചിരുന്നു.

എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുടെ മകൻ ദുരൈ വൈകോയെ തിരുച്ചിയിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡിഎംകെയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഗണേഷ് മൂർത്തി.

1984-ൽ ഈറോഡ് ജില്ലാ സെക്രട്ടറിയായി.

1989 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊടകുറിച്ചി മണ്ഡലത്തിൽ നിന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പിന്നീട് ഡിഎംകെ നേതാവ് എം കരുണാനിധിയും അന്നത്തെ ഡിഎംകെ നേതാവ് വൈകോയും തമ്മിൽ ഭിന്നതയുണ്ടായി.

അങ്ങനെ 31 വർഷം മുമ്പ് വൈകോയെ ഡിഎംകെയിൽ നിന്ന് പുറത്താക്കിയപ്പോൾ, ഡിഎംകെയിൽ നിന്ന് കൂറുമാറിയ ഒമ്പത് ജില്ലാ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഗണേശമൂർത്തി.

അവർ സംയുക്തമായി 1994 മെയ് 6 ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പേരിൽ ഒരു പാർട്ടി ആരംഭിച്ചു.

എം.ഡി.എം.കെയുടെ തുടക്കം മുതൽ ഈറോഡ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2016-ൽ എം.ഡി.എം.കെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

1998ലെ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിൽ പഴനി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.

2009, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഈറോഡ് മണ്ഡലത്തിൽ നിന്ന് എം.ഡി.എം.കെ.ക്ക് വേണ്ടി മത്സരിച്ച് വിജയിച്ചു.

2019ൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ ഈറോഡ് മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.

Leave a Reply

spot_img

Related articles

ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന ബാങ്ക് മാനേജർ ഒടുവില്‍ കന്നഡയില്‍ മാപ്പു പറഞ്ഞു

ഉപഭോക്താവ് അപേക്ഷിച്ചിട്ടും കന്നഡ പറയാതെ ഹിന്ദി മാത്രമേ സംസാരിക്കൂ എന്ന ദുർവാശിയില്‍ ഉറച്ചുനിന്ന കര്‍ണാടകയിലെ എസ്.ബി.ഐ ബാങ്ക് മാനേജർ ഒടുവില്‍ മാപ്പു പറഞ്ഞു.മാനേജറെ സ്ഥലം...

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി

സിന്ദൂരം മായ്ക്കാൻ ശ്രമിച്ചവരെ മണ്ണിൽ ലയിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം മായ്ച്‌ചാൽ തിരിച്ചടി എങ്ങനെയാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ...

പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം

പാകിസ്‌താൻ ഷെല്ലാക്രമണത്തിൽ തകർന്ന പള്ളികൾ നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം.ജമ്മു കശ്മ‌ീരിലെ ഇബ്കോട്ട് ഗ്രാമത്തിലെ ഛോട്ട്ഗാവ് പ്രദേശത്തെ പള്ളിയാണ് പാക് ഷെല്ലാക്രമണത്തിൽ തകർന്നത്. ഷെല്ലാക്രമണത്തിൽ...

ഐ.ജി.എസ്.ടി ഇനത്തിൽ കേരളത്തിന് ലഭിക്കേണ്ട 965.16 കോടി കേന്ദ്രം വെട്ടിക്കുറച്ചു

ഐ.ജി.എസ്.ടി (സംയോജിത ചരക്കുസേവന നികുതി) ഇനത്തിൽ കേര ളത്തിന് ലഭിക്കേണ്ട തുകയിൽ നിന്ന് 965.16 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു.വിവിധ വ്യാപാര സ്ഥാപനങ്ങൾ നൽകിയ...