മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് രൂപേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻ്റെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ജയിലധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ് മെയ് 22ന് വൈകുന്നേരം മുതൽ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയിൽ കഴിയുന്ന രൂപേഷിനെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നൽകിയില്ല. നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.