വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യ നില ഗുരുതരം

മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടർന്ന് രൂപേഷിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൻ്റെ ‘ബന്ധിതരുടെ ഓർമ്മക്കുറിപ്പുകൾ’ എന്ന നോവൽ പ്രസിദ്ധീകരിക്കാൻ ജയിലധികൃതർ അനുമതി നൽകാത്തതിനെ തുടർന്നാണ് മെയ് 22ന് വൈകുന്നേരം മുതൽ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയിൽ കഴിയുന്ന രൂപേഷിനെ കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നൽകിയില്ല. നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.

Leave a Reply

spot_img

Related articles

രാജ്യത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ സാഹചര്യവും അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം....

ശശി തരൂരിന് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി; കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്ന് വിമർശനം

ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോൺഗ്രസ് സത്യം പറയുന്നതിൽ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. കോൺഗ്രസ്...

24 പന്തിലും ബ്രില്യൻസ്; ബെംഗളൂരുവിന്റെ ഹേസല്‍ഗോഡ്! ആരാധകര്‍ക്ക് ‘ജോഷ്

ക്വാളിഫയർ ഒന്ന്. മത്സരത്തിന്റെ നാലാം ഓവർ. സ്ട്രൈക്കില്‍ പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യർ. കരിയറിന്റെ പീക്കിലുള്ള ബാറ്റർ. പന്ത് ഒരു ആറടി അഞ്ചിഞ്ച്...

വൈദ്യുതി ബില്ല് കുറയ്ക്കാന്‍ പ്രാർത്ഥനയുമായി പാക്കിസ്ഥാനി മൗലാന; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വൈദ്യുതി ബില്ല് നിയന്ത്രിക്കാൻ പലതരത്തിലുള്ള പരിഹാര മാർഗ്ഗങ്ങൾ ആളുകൾ തേടാറുണ്ട്. എന്നാൽ ഇതുവരെ ആളുകൾ തേടിയിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ ഒരു പരിഹാര മാർഗ്ഗം...