നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷമായിരിക്കും പ്രഖ്യാപനം. അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്. തിരുവനന്തപുരത്ത് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനും പിന്നാലെ നടക്കുന്ന മുന്നണി യോഗത്തിനും ശേഷമായിരിക്കും എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.പി.വി അൻവറോ , അദ്ദേഹത്തിൻ്റെ ഒരു സ്ഥാനാർത്ഥിയോ മത്സരിക്കുമോയെന്നും ഇന്ന് അറിയാം. യുഡിഎഫ് ഘടകകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കാനാണ് അൻവറിന്റെ തീരുമാനം. യുഡിഎഫ് വാതിൽ തുറക്കാത്തതിന്റെ രോഷമാണു പി.വി.അൻവർ പുറത്തുപറയുന്നതെങ്കിലും അദ്ദേഹത്തിന്റെ യഥാർഥ പ്രശ്നം നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വമാണെന്നു കോൺഗ്രസ് നേതൃത്വം കരുതുന്നു.വി.എസ്.ജോയിക്കുവേണ്ടി പരസ്യമായി വാദിച്ച അൻവർ ഒരുഘട്ടത്തിൽ തന്റെ അഭിപ്രായം കോൺഗ്രസിന്റെയും അഭിപ്രായമാകുമെന്നു കരുതുകയും ചെയ്തു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം കോൺഗ്രസിലെയും , ലീഗിലേയും ചർച്ചകളിൽ ഷൗക്കത്തിനായിരുന്നു മുൻതൂക്കം.