കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഹൗസ് സർജനായ ഡോ. വന്ദന ദാസിനെ കുത്തി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ അനാവശ്യമായി തടസ്സപ്പെടുന്നുവെന്ന് ലഭിച്ച പരാതി ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധനയ്ക്ക് കൈമാറി.പ്രതിഭാഗത്തിനായി ഹാജരായിരുന്ന അഭിഭാഷകൻ ആളൂർ മരണപ്പെട്ടതോടെ പ്രോസിക്യൂഷൻ സാക്ഷികളുടെ വിചാരണ നിർത്തിവെച്ചിരുന്നു. മറ്റൊരു അഭിഭാഷകനെ ഹാജരാക്കുവാൻ പ്രതി ആവശ്യപ്പെട്ട സമയം അനുവദിക്കുകയും ചെയ്‌തു. തുടർന്ന് മനു പ്രതിക്കായി ഹാജരായതോടെ വിചാരണ പുനഃരാരംഭിച്ചു. എന്നാൽ മനുവും മരണപ്പെട്ടതോടെ വിചാരണ നടപടി രണ്ടാം ഘട്ടവും തടസ്സപ്പെട്ടു. ഇതിന് ശേഷം പല ഹിയറിങ്ങുകൾക്ക് ശേഷമാണ് മറ്റൊരു അഭിഭാഷകനായ ജോൺ എസ് റാൽഫ് പ്രതിക്കായി ഹാജരായത്.

