പോലീസ് രേഖകളിൽ നിന്നും പൊതു അറിയിപ്പുകളിൽ നിന്നും ജാതി സംബന്ധമായ എല്ലാ പരാമർശങ്ങളും ഉടനടി നീക്കം ചെയ്യാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടു.ജാതി വിവേചനം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ജാതി അടിസ്ഥാനത്തിലുള്ള റാലികളും പൊതു പരിപാടികളും സംസ്ഥാനത്തുടനീളം നിരോധിച്ചിട്ടുണ്ട്. ജാതിയുടെ പേരിലുള്ള അഭിമാനമോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സോഷ്യൽ മീഡിയ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു. വാഹനങ്ങളിൽ ജാതി അടിസ്ഥാനത്തിലുള്ള സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ പതിച്ചാൽ മോട്ടർ വാഹന നിയമപ്രകാരം പിഴ ഈടാക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

