വിജില്‍ കൊലപാതകക്കേസ്; തെളിവെടുപ്പ് ആരംഭിച്ച്‌ അന്വേഷണ സംഘം

കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിലിന്റെ മരണത്തില്‍ തെളിവെടുപ്പ് ആരംഭിച്ച്‌ അന്വേഷണ സംഘം.പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷൻ പരിസരത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു.മൃതദേഹം കണ്ടെടുക്കാനായി സരോവരത്ത് മണ്ണ് നീക്കി പരിശോധന നടത്തും. പ്രതികള്‍ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും സുഹൃത്തുക്കളുടെ മൊഴിയില്‍ വിശ്വാസമില്ലെന്നും വിജിലിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

കോഴിക്കോട് വെസ്റ്റ്‌ ഹില്‍ സ്വദേശി വിജിലിനെ കുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, മൂന്നാം പ്രതി വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കസ്റ്റഡി കാലാവധി അവസാനിക്കും മുൻപ് തന്നെ പരമാവധി തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. വിജിലിന്റെ ബൈക്കും, മൊബൈല്‍ ഫോണും കല്ലായി റെയില്‍വേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഒന്നാം പ്രതിയായ നിഖിലുമായി കല്ലായി റെയില്‍വേ സ്റ്റേഷനില്‍ എത്തി തെളിവെടുത്തു. റെയില്‍വേ സ്റ്റേഷന് സമീപത്തെ കാട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. മൃതദേഹം കെട്ടിത്താഴ്ത്തിയ സരോവരത്ത് തെളിവെടുപ്പ് നടത്തും.

സരോവരത്തിന് സമീപം ചതുപ്പില്‍ താഴ്ത്തി എട്ട് മാസങ്ങള്‍ക്ക് ശേഷം വിജിലിന്റെ അസ്തികള്‍ കുഴിച്ചെടുത്ത് കടലില്‍ ഒഴുക്കിയതായും, സംസ്കാരക്രിയകള്‍ നടത്തിയതായും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവന്നതോടെ ഞെട്ടലിലാണ് കുടുംബം. എന്നാല്‍ മൊഴികള്‍ വിശ്വാസ യോഗ്യമല്ലെന്ന് കുടുംബം പറയുന്നത്. വിജില്‍ നേരത്തെ ലഹരിഉപയോഗിക്കുമായിരുന്നില്ല.
തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നുവെന്ന് വിജിലിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന പ്രതികളില്‍ ഒരാളായ നിഖിലിനെ ബെംഗളൂരുവില്‍ എത്തിയാണ് എലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപേഷിനെ സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രഞ്ജിത്ത് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. മനപ്പൂർവം അല്ലാത്ത നരഹത്യ, സംഘം ചേർന്നുള്ള കുറ്റകൃത്യം, തെളിവ് നശിപ്പിക്കല്‍, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ്.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...