കുപ്രസിദ്ധ ക്ഷേത്ര മോഷ്ടാക്കളായ പൂവരണി ജോയിയും അടൂർ തുളസീധരനും പോലീസ് പിടിയിലായി.ഇക്കഴിഞ്ഞ 18ന് വെഞ്ഞാറുമൂട് പാച്ചുവിളാകം ദേവീ ക്ഷേത്രത്തിലടക്കം മൂന്ന് ക്ഷേത്രങ്ങളിൽ നടന്ന കവർച്ചയിലാണ് അറസ്റ്റ്. 100 ലേറെ ക്ഷേത്ര കവർച്ചകൾ നടത്തിയ സംഘം കഴിഞ്ഞ മാസമാണ് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയത്. കിളിമാനൂർ ചൂണ്ടയിൽ വീട് വാടകക്കെടുത്തായിരുന്നു പൂവരിണി ജോയിയും തുളസീധരനും കവർച്ച ആസൂത്രണം ചെയ്‌തത്. ജോയ് കേരളത്തിലെ മിക്ക ജില്ലയിലുമായി 160 ക്ഷേത്ര കവർച്ചകൾ നടത്തി. 30 ലേറെ കവർച്ച നടത്തിയിട്ടുണ്ട്. അടൂർ പറക്കോട് സ്വദേശി തുളസീധരൻ പാലക്കാട്ടെ ഒരു മോഷണ കേസിൽ ജയിലിൽ കഴിയുമ്പോഴാണ് ജോയ് തുളസീധരണനുമായി അടുപ്പം സ്ഥാപിച്ചത്. ജയലിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ തൊടുപുഴ കോടതിയിൽ വെച്ച് വീണ്ടും കണ്ടുമുട്ടുകയും വെഞ്ഞാറുമൂട് കവർച്ച പ്ളാൻ ചെയ്യുകയുമായിരുന്നു.

