ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ ബസിന് മുകളിലേക്ക് കല്ലും മണ്ണും ഒലിച്ചിറങ്ങി വന്‍ ദുരന്തം. 18 ബസ് യാത്രക്കാര്‍ മരിച്ചു. മുപ്പതോളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.”

