ശബരിമല സ്വർണക്കൊള്ളയിൽ കുറ്റാരോപിതരെ സംരക്ഷിക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കടന്ന് പോകുന്നത് വൻ പ്രതിസന്ധിയിലൂടെയാണ്. രണ്ട് ദേവസ്വം പ്രസിഡന്റുമാർ അറസ്റ്റിലായത് കേട്ടു കേൾവി ഇല്ലാത്ത സംഭവമാണ്.നിലവിലെ അന്വേഷണത്തിൽ ഭക്തർക്ക് സംശയമുണ്ടെന്നും കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നും ശബരിമല ദർശനത്തിന് എത്തിയ വി മുരളീധരൻ ആവശ്യപ്പെട്ടു. എ പത്മകുമാർ ദൈവത്തെ പോലെ കണക്കാക്കിയ ആൾ ആരെന്നത് പുറത്തുവരണം. പത്കുമാറിനെ സി പി എം ഇപ്പോഴും സംരക്ഷിക്കുന്നത് പത്കുമാര്‍ വാ പൊളിച്ചാല്‍ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യേണ്ടി വരും എന്നതിനാലാണെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.ശബരിമല കൊള്ളയിൽ സി പി എം അന്വേഷണക്കമ്മിഷനെ നിയോഗിക്കുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.സ്ഥാനം ഒഴിഞ്ഞ ദേവസ്വം പ്രസിഡന്റിന്റെ പങ്കും പുറത്തു വരണം. മണ്ഡലകാല മുന്നൊരുക്കം നടത്താതെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൊള്ളയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു ബോർഡ്.ഭക്തര്‍ക്ക് കുടിവെള്ളും ശുചിമുറിയും ഒരുക്കാന്‍ പോലും സമയമില്ലായിരുന്നു എന്നും വി മുരളീധരൻ പറഞ്ഞു.

