ആലപ്പുഴ മെഡിക്കൽ കോളേജിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. ആശുപത്രി അധികൃതർ മാധ്യമങ്ങളോട് സംഭവങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലേയ്ക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് നേതാക്കൾ.യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ,ജില്ലാ പ്രസിഡന്റ് ഡോ. എം പി പ്രവീൺ എന്നിവരാണ് തള്ളിക്കയറിയത്.ഡെസ്കിൽ കയറി മുദ്രാവാക്യം വിളിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ തിരിച്ചറിഞ്ഞതായി ആശുപത്രി അധികൃതർ.അന്നത്തെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികയുടെ യൂണിറ്റാണ് സർജറി നടത്തിയത്ഡോ.ഷാഹിദയാണ് സർജറി നടത്തിയത്.സർജറിയിൽ എല്ലാ പ്രോട്ടോകോളും പാലിച്ചു.അന്ന് ഉപയോഗിച്ച എല്ലാം ഉപകരണങ്ങളും ആശുപത്രിയിൽ ഉണ്ട്.മെഡിക്കൽ ഉപകരണങ്ങൾ വയറ്റിൽ ഇരുന്നാൽ പ്രശ്നമില്ല.ഇപ്പോഴത്തെ വേദന മെഡിക്കൽ ഉപകരണം ഇരുന്നത് കൊണ്ട് ആവണമെന്നില്ലെന്നും അധികൃതർ

