എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക പീഡന കേസ് ഉള്ളതിനാലാണ് തീരുമാനം. ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരാണ് പരിഗണനയിലുള്ളത്. കുന്നപ്പിള്ളിക്കെതിരായ കേസ് 26 ന് വരുന്നതിനാല്‍ സ്ഥാനാർത്ഥിത്വം അനുവദിക്കാനാവില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. പെരുമ്പാവൂർ, സുല്‍ത്താൻ ബത്തേരി സീറ്റുകളില്‍ ഹൈക്കമാൻഡ് നിലപാട് നിർണായകമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചർച്ചകള്‍ക്കായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ദില്ലിയില്‍ എത്തിയിരുന്നു. എല്‍ദോസും ഐ സി ബാലകൃഷ്‌ണനും മത്സരിക്കട്ടെയെന്ന നിലപാടാണ് കെപിസിസി സ്വീകരിച്ചത്. എന്നാല്‍ ഇരുവർക്കുമെതിരെ നിലവില്‍ കേസുകളുള്ള സാഹചര്യത്തിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്.

