ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിനെ മാതാപിതാക്കൽ വേണ്ടന്ന് വച്ചതിനെ തുടർന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തു.സറണ്ടർ നിയമപ്രകാരമാണ് കുഞ്ഞിനെ ഏറ്റെടുത്തത്.കുട്ടിക്ക് മയൂരി എന്ന് പേരിട്ടു.പ്രസവിച്ച് ഏഴ് ദിവസമായ കുഞ്ഞാണ്.സറണ്ടർ നിയമപ്രകാരം അറുപത് ദിവസം മാതാവിന് വേണ്ടി സ്ഥാപനം കാത്തിരിക്കും.അതിന് ശേഷം കുഞ്ഞിനെ സർക്കാരിൻ്റെ ദത്തെടുക്കൽ സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവ്യക്തികൾക്ക് നൽകുവാനുള്ള നടപടിയിലേക്ക് നീങ്ങും.മെഡിക്കൽ കോളേജിൽ നടന്ന സറണ്ടർ നടപടികളിൽ ചൈൾഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ഗീത,ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജിജി ജോൺ,സ്ഥാപനം മാനേജർ മിഥുൻഷ, സോഷ്യൽ വർക്കർ പ്രിമ സുഭാഷ് എന്നിവർ പങ്കെടുത്തു.

