ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി

ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥ മൂലം പാലക്കാട് കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം മുടങ്ങി.4 മാസമായി 4000 രൂപ കിട്ടുന്നില്ല.പണം കിട്ടിയത് രണ്ടു മാസം മാത്രമാണ്.കുട്ടിയുടെ വിദ്യാഭ്യാസത്തിനായാണ് പണം പ്രഖ്യാപിച്ചത്.ഇപ്പോൾ 4 മാസമായി പണം കിട്ടുന്നില്ലെന്ന് വിനോദിനിയുടെ അമ്മ പ്രസീത വിശദമാക്കുന്നത്.ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പണം ലഭിച്ചിരുന്നു.പത്തുവയസ്സുകാരി വിനോദിനിക്ക് സ്കൂ‌ൾ തുറക്കുന്നതിന്റെ തലേദിവസം സ്നേഹസമ്മാനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചിരുന്നു.പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്കൂ‌ളിലെ വിദ്യാർത്ഥിനിയാണ് വിനോദിനി. നേരത്തെ ആരോഗ്യവകുപ്പിൻ്റെ ചികിത്സാപ്പിഴവ് മൂലം വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.

Leave a Reply

spot_img

Related articles

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി

സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച്‌ ജീവനക്കാർക്ക് സർക്കുലർ പുറത്തിറക്കി കെഎസ്‌ആർടിസി.ബസിന്റെ മുൻവശത്തും വാതിലുകള്‍ക്കും സമീപം പ്രിയദർശിനി എന്ന സ്റ്റിക്കർ പതിക്കണം.അതുപോലെ തന്നെ കയറുന്ന സ്റ്റോപ്പും ഇറങ്ങുന്ന...

നിപ; സര്‍ക്കാര്‍ ആരോഗ്യവകുപ്പിന് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പിണറായി വിജയൻ

നിപ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.നിപയെ സര്‍ക്കാര്‍ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്ന്...

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച്‌ ഡോ. റീന കെ ജെ.ആരോഗ്യവകുപ്പിന്റെ നടപടി ഞെട്ടിച്ചുവെന്ന് ഡോ.റീന വ്യക്തമാക്കി. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തരവ്...

കാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി

ഗുരുതരമായ കാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയില്‍ കണ്ടെത്തി.വയനാട് ആണ് സംഭവം.പണിയ വിഭാഗത്തില്‍പ്പെട്ട തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരി സ്വദേശിയായ ബോളൻ (65)...