ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ പാരഗ്വായയെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുഎസ്‌എ തകർത്തത്. പാരഗ്വായ് താരം ഡാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയും ഫൈാലറാൻ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ പകരക്കാരൻ ജിയോവാനി റെയ്നയിലൂടെയുമായിരുന്നു അമേരിക്കൻ മുന്നേറ്റം. രണ്ടാം പകുതിയിൽ, പകക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പാരഗ്വായ് ആശ്വാസ ഗോൾ നേടി.

