ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സിപിഎം പ്രവർത്തകർ ജയിലിനുള്ളിൽ വി.എസ് അച്യുതാനന്ദൻ അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം.സംഭവത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.ഈ സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശം നൽകി.വിഎസിന് ജയിലിനുള്ളിൽ റിമാൻ്റ് തടവുകാർ അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് എന്നാണ് ആരോപണമുയരുന്നത്.കുന്നുകുഴി മുൻ കൗൺസിലറും സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങ് നടന്നത്.ജയിലിനുള്ളിൽ സിപിഎം നേതാക്കൾക്ക് വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് ഇത്തരമൊരു അനുസ്മരണം നടക്കുന്നത്.സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ നിർദേശം നൽകി.ഇഡി ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച്, ഏഴ് ബ്ലോക്കുകളിലെ പ്രതികളാണ് അനുസ്‌മരണത്തിൽ പങ്കെടുത്തതെന്നാണ് സൂപ്രണ്ടിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നാണ് വിവരം.

