സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ ‘ഹെഡ് റേസ് ടണലിൽ’ (HRT) സംഭവിച്ച സ്ഫോടനത്തിൽ മരിച്ച മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊൽക്കത്തയിൽ നിന്നുളള എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 7.05 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച അനീഷ് മോഹന്റെ ഭൗതികശരീരത്തില്‍ നോര്‍ക്ക റൂട്ട്സിനു വേണ്ടി എറണാകുളം സെന്ററില്‍ നിന്നും ജാന്‍സി ഒബേദ്, അഷ്ലി വര്‍ഗ്ഗീസ് എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം റോഡ് മാർഗം കോട്ടയം ജില്ലയിലെ പാമ്പാടി യിലുള്ള വസതിയിലെത്തിച്ചു. മൃതദേഹം സിക്കിമിൽ നിന്നും നാട്ടിൽ എത്തിക്കുന്ന നടപടികൾ നോർക്ക റൂട്ട്സ് ഏകോപിപ്പിച്ചു. അനീഷ് മോഹന്റെ സംസ്കാരചടങ്ങുകള്‍ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 2026 ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് അനീഷ് മോഹന്‍ മരിച്ച ദുരന്തമുണ്ടായത്.

