പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതി അയൽവാസിയായ പ്രദീപും സംഘവും പോലീസ് പിടിയിലായി. കൊല്ലപ്പെട്ട വഞ്ചിയൂർ സ്വദേശി വിശാഖും (30) പ്രദീപും തമ്മിലുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.ഞായറാഴ്ച ഉച്ചയോടെ പാൽക്കുളങ്ങരയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബന്ധുവും അയൽവാസിയുമായ പ്രദീപും ഒപ്പമുണ്ടായിരുന്ന സംഘവും ചേർന്ന് വിശാഖിനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടമുമ്പും ഇരുവരും തമ്മിൽ തർക്കങ്ങളും വ്യക്തിവൈരാഗ്യവും നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പിടിയിലായ 4 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടപടികൾ ആരംഭിച്ചതായും വഞ്ചിയൂർ പോലീസ് അറിയിച്ചു.

