തെലുങ്കാനയിൽ സ്കൂളിനെതിരെ ആക്രമണം. സ്കൂൾ മാനേജരായ മലയാളി വൈദികന് മർദ്ദനം.
യൂണിഫോമിനു പകരം മതപരമായ വസ്ത്രം ധരി ച്ച് വിദ്യാർഥികളെത്തിയതിന്റെ കാരണം ചോദിച്ചതിന്റെ പേരിൽ തെലങ്കാനയിലെ സെന്റ് മദർ തെരേസ സ്കൂൾ ഒരു സംഘം അടിച്ചു തകർത്തു.
സ്‌കൂൾ മാനേജരും മലയാളിയുമായ ഫാ.ജയ്മോൻ ജോസഫിനെ മർദിച്ചു.
സ്‌കൂളിൽ സിആർപിഎഫ് കാവൽ ഏർപ്പെടുത്തി.
മതപരമായ വേഷം ധരിച്ചത് ചോദ്യം ചെയ്തുവെന്ന് ആരോപിച്ചാണ് ചൊവ്വാഴ്‌ച ആക്രമണം നടന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ അധികൃതർ അറിയി ച്ചു.
സ്‌കൂളിന്റെ പ്രധാന കവാടത്തിൽ സ്‌ഥാപിച്ചിരുന്ന മദർ തെരേസയുടെ രൂപം എറിഞ്ഞു വീഴ്ത്തി.
ജനൽച്ചില്ലുകൾ, ചെടിച്ചട്ടികൾ, ഓഫിസ് റൂം അടക്കം തകർത്തു.
ഹൈദരാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം നടത്തുന്ന സ്കൂളിലാണ് സംഭവം.
മതപരമായ വേഷം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പിൽ ഓഫിസിലേക്കു വിളിപ്പിച്ചിരുന്നു.
മാതാപിതാക്കളുടെ അനുമതിയോടെയാണോ ഇതെന്നും തിരക്കി. പിറ്റേന്നാണ് ആക്രമണം നടന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.