തെലുങ്കാനയിൽ സ്കൂളിനെതിരെ ആക്രമണം

തെലുങ്കാനയിൽ സ്കൂളിനെതിരെ ആക്രമണം. സ്കൂൾ മാനേജരായ മലയാളി വൈദികന് മർദ്ദനം.

യൂണിഫോമിനു പകരം മതപരമായ വസ്ത്രം ധരി ച്ച് വിദ്യാർഥികളെത്തിയതിന്റെ കാരണം ചോദിച്ചതിന്റെ പേരിൽ തെലങ്കാനയിലെ സെന്റ് മദർ തെരേസ സ്കൂ‌ൾ ഒരു സംഘം അടിച്ചു തകർത്തു.

സ്‌കൂൾ മാനേജരും മലയാളിയുമായ ഫാ.ജയ്മോൻ ജോസഫിനെ മർദിച്ചു.

സ്‌കൂളിൽ സിആർപിഎഫ് കാവൽ ഏർപ്പെടുത്തി.

മതപരമായ വേഷം ധരിച്ചത് ചോദ്യം ചെയ്തുവെന്ന് ആരോപിച്ചാണ് ചൊവ്വാഴ്‌ച ആക്രമണം നടന്നത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് സ്‌കൂൾ അധികൃതർ അറിയി ച്ചു.

സ്‌കൂളിന്റെ പ്രധാന കവാടത്തിൽ സ്‌ഥാപിച്ചിരുന്ന മദർ തെരേസയുടെ രൂപം എറിഞ്ഞു വീഴ്ത്തി.

ജനൽച്ചില്ലുകൾ, ചെടിച്ചട്ടികൾ, ഓഫിസ് റൂം അടക്കം തകർത്തു.

ഹൈദരാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെ ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹം നടത്തുന്ന സ്കൂളിലാണ് സംഭവം.

മതപരമായ വേഷം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പിൽ ഓഫിസിലേക്കു വിളിപ്പിച്ചിരുന്നു.

മാതാപിതാക്കളുടെ അനുമതിയോടെയാണോ ഇതെന്നും തിരക്കി. പിറ്റേന്നാണ് ആക്രമണം നടന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...