തിരുവനന്തപുരം: യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍. കൂടെ യാത്ര ചെയ്യുന്നവരുടെ ബന്ധം കണ്ടക്റ്റര്‍ അന്വേഷിക്കേണ്ടതില്ല.
സഹോദരിയാണോ, ഭാര്യയാണോ, കാമുകിയാണോ കൂടെയുള്ളതെന്ന് ചോദിക്കുന്ന കണ്ടക്ടർമാരുടെ നടപടികൾ തെറ്റാണ്.
യാത്രക്കാർ വണ്ടിയിൽ കയറണം എന്നുള്ളത് മാത്രമാണ് കെഎസ്ആർടിസിയുടെ ആവശ്യം. അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കുവച്ചുകൊണ്ടുള്ള മന്ത്രിയുടെ കൂടിക്കഴ്ചയ്ക്കിടെയാണ് ഈ പ്രതികരണം.
സമാനമായ ഒരു സംഭവം മന്ത്രി സൂചിപ്പിക്കുകയും ചെയ്തു.
ബുക്ക് ചെയ്ത് ബസിൽ കയറിയ സഹോദരിയെയും സഹോദരനെയും ചോദ്യം ചെയ്യുകയും വീണ്ടും ടിക്കറ്റ് എടുപ്പിക്കുകയും ചെയ്ത കണ്ടക്ടറെ കുറച്ചുനാൾ മുൻപ് സസ്പെൻഡ് ചെയ്യേണ്ടി വന്നതിനെക്കുറിച്ചായിരുന്നു അത്.