ഉഷ്ണതരംഗത്തിൽ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ.
24 മണിക്കൂറിനിടെ 60 മരണമെന്നാണ് റിപ്പോർട്ട് വരുന്നത്.
ബീഹാറിലെ മാത്രം കണക്കാണിത്.
ഒഡീഷയിലെ റൂർക്കേലയിൽ 10 പേരും മരിച്ചു.
പല സംസ്ഥാനങ്ങളിലും നിരവധി പേർ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലാണ്.
ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്.
പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്.
ഔറംഗാബാദിലും, പറ്റ്നയിലുമായാണ് ഏറെയും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.