കനത്ത ചൂടിൽ പൊള്ളുകയാണ് ബിഹാർ.
48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്.
ഇതിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
സംസ്ഥാന അവശ്യസേനാ സെന്റർ വിശദമാക്കുന്ന കണക്കുകൾ പ്രകാരം,
ബിഹാറിലെ രോഹ്താ ജില്ലയിൽ 11 പേരും ഭോജ്പൂരിൽ ആറ് പേരും ബക്സറിൽ ഒരാളും സൂര്യാതപമേറ്റ് മരിച്ചതായാണ് റിപ്പോർട്ട്.
ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്ന ബിഹാറിലെ 8 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരിലുള്ളവരാണ് സൂര്യാതാപമേറ്റ് മരിച്ചവർ.
എന്തായാലും, കനത്ത ചൂടിന് ആശ്വാസമായി മഴ എന്നെത്തുമെന്നുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.