അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി സൈനികൻ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു.
രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക സുരക്ഷ സേനയിലെ (എസ്.എസ്.എഫ്) സൈനികൻ ശത്രുഘ്നൻ വിശ്വകർമയാണ് (25) മരിച്ചത്. അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നന്‍റെ നെറ്റിയിലാണ് വെടിയേറ്റത്.
സർവിസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെ തുടർന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് പുലർച്ചെ 5.30നാണ് സംഭവം. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.