കോലഞ്ചേരിയില്‍ ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി.
ആറു ദിവസം മുൻപാണ് എഴിപ്രം സ്വദേശി ഷാജീവിനെ കാണാതായത്.
ഷാജീവിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് നാല്‍പത്തിരണ്ടുകാരൻ ഷാജീവിനെ കാണാതാകുന്നത്.
രാത്രി ഓട്ടോയുമായി ഇറങ്ങിയ ഇയാള്‍ പിന്നെ തിരിച്ചെത്തിയില്ല. കടയിരുപ്പിനു സമീപമുളള റോഡില്‍ ഓട്ടോ കണ്ടെത്തി, ഫോണും പേഴ്സും രേഖകളുമെല്ലാം ഓട്ടോയിലുണ്ട്, അന്നേ ദിവസം ഷാജീവും സൃഹൃത്തുക്കളുമായി വാക്കുതർക്കമുണ്ടായെന്നും ഇവർ മർദ്ദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
സൃഹൃത്തിന് വായ്പയെടുക്കാൻ ഷാജീവിന്റെ വാഹനം പണയം വച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി, ഇതാണ് തർക്കത്തിന് കാരണം.
നാട്ടുകാരും കുടുംബവും നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല, ഭാര്യയുടെ പരാതിയില്‍ കേസെടുത്ത പുത്തൻകുരിശ് പോലീസ് അന്വേഷണം തുടരുകയാണ്.