മാലിന്യം നീക്കല്‍ ജോലിക്കിടെ തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ജോയിയുടെ മരണത്തിന്റെ ഉത്തരവാദി റെയില്‍വേ ആണെന്ന് മന്ത്രി വി.ശിവൻകുട്ടി
മാലിന്യനീക്കം നടത്തേണ്ടത് റെയില്‍വേയാണ്. പരമാവധി നഷ്ടപരിഹാരം നല്‍കാൻ റെയില്‍വേ തയാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മഴക്കാല പൂർവ ശുചീകരണം നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും ശിവൻകുട്ടി പറഞ്ഞു. തദ്ദേശ, ആരോഗ്യ മന്ത്രിമാരെ കുറ്റം പറയാതെ മരണപ്പെട്ടയാളുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മരിച്ച മാരായമുട്ടം വടകര സ്വദേശി ജോയി (55)യുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മാരായമുട്ടത്തെ വീട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.