ഹേമ കമ്മിറ്റി റിപ്പോർട്ട്: പൂർണരൂപം ഹാജരാക്കണമെന്ന് കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപവും മൊഴിപ്പകർപ്പുകളും കോടതിയിൽ നൽകേണ്ടിവരുമെന്നുറപ്പായതോടെ നിയമപരമായ സാധ്യതകൾതേടി സർക്കാർ. റിപ്പോർട്ടിൻ്റെ പൂർണരൂപവും അനുബന്ധരേഖകളും പുറത്തുവിടേണ്ടെന്ന് ആശ്വസിച്ചിരിക്കെയാണ് എല്ലാം ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് കോടതിയിലെത്തുന്നതിൽ സർക്കാരിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാതലത്തിലുമുള്ള നിയമപരമായ പരിശോധന നടക്കുന്നത്.

വിധിയുടെ പകർപ്പ് കിട്ടിയാൽ കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാനാണ് സാംസ്‌കാരികവകുപ്പ് സെക്രട്ടറിക്ക് സർക്കാർ നൽകിയ നിർദേശം.

റിപ്പോർട്ടിൻ്റെ പുറത്തുവരാത്ത ഭാഗത്തും മൊഴികളിലും വ്യക്തികളുടെ പേരുണ്ടാകാൻ സാധ്യതയുണ്ട്.

എന്നാൽ, ഉന്നതവ്യക്തികളുടെയൊന്നും പേര് വായിച്ചിട്ടില്ലെന്നാണ് സാംസ്‌കാരികമന്ത്രി സജി ചെറിയാൻ പറഞ്ഞത്.

നിയമവകുപ്പിൽ അനൗദ്യോഗിക പരിശോധനയ്ക്ക് റിപ്പോർട്ട് എത്തിയപ്പോഴും മൊഴിപ്പകർപ്പ് ഉണ്ടായിരുന്നില്ല. ഇത് സാംസ്‌കാരികവകുപ്പിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരം.

ഉന്നതരുമായി ബന്ധപ്പെട്ട പരാമർശം പുറത്തുവന്നാലുണ്ടാകുന്ന പ്രത്യാഘാതം സർക്കാർ തിരിച്ചറിയുന്നുണ്ട്.എന്നാൽ, കോടതിവിധി പാലിച്ചില്ലെന്ന വിമർശനം കേൾക്കാൻ അവസരമൊരുക്കരുതെന്നും സർക്കാർ ആഗ്രഹിക്കുന്നു. എല്ലാം കോടതി പറയുന്നതിനനുസരിച്ച് എന്നാണ് സർക്കാർ നിലപാടെങ്കിലും റിപ്പോർട്ടിൻ്റെപേരിൽ സിനിമാമേഖലയെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കുന്നില്ല.

റിപ്പോർട്ടിനുപുറമേ മൊഴിപ്പകർപ്പുകളും അനുബന്ധരേഖകളുമുള്ള രണ്ടു കെട്ടുകളാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി മുഖ്യമന്ത്രിക്കു നൽകിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് സാംസ്‌കാരികവകുപ്പിനു കൈമാറി.വ്യക്തിപരമായ വിവരങ്ങളുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിടരുതെന്ന നിലപാട് തുടക്കത്തിൽത്തന്നെ സ്വീകരിച്ച സർക്കാർ സിനിമാമേഖലയിലെ സംഘടനാപ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങളും നടത്തിയിരുന്നു. ആദ്യയോഗംനടന്ന ദിവസംതന്നെ റിപ്പോർട്ടിലെ പ്രധാനശുപാർശകൾ പുറത്തുവിടുകയും ചെയ്തു. അന്നും ഡബ്ല്യു.സി.സി. പറഞ്ഞത് റിപ്പോർട്ട് പുറത്തുവിടാതെ ചർച്ചനടത്തിയിട്ട് കാര്യമില്ലെന്നായിരുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...