നെടുംകുന്നം പള്ളിയിൽ പുഴുക്കു നേർച്ച ഇന്ന്

നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച ഇന്ന് വൈകിട്ട് 5ന് നടക്കും.

അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്. പള്ളിയിലെ ആദ്യ വികാരിയായിരുന്ന കളത്തൂകുളങ്ങര ഏബ്രഹാം കത്തനാർ (നെടുങ്ങോത്തച്ചൻ) ആണ് പുഴുക്കു നേർച്ച തുടങ്ങിവച്ചത്.

അദ്ദേഹത്തെ കാണാനും പ്രാർഥിക്കാനുമായി പള്ളിയിലെത്തിയിരുന്നവർക്ക് തേങ്ങാക്കൊത്തുകളാണ് ആദ്യകാലത്ത് വെഞ്ചരിച്ച് നൽകിയിരുന്നത്. പിന്നീട് പലരും കാർഷികോൽപന്നങ്ങൾ പള്ളിയിലെത്തിച്ചു നൽകി. ഇതുകൊണ്ട് പുഴുക്കുണ്ടാക്കി തേക്കിലയിൽ വിളമ്പുമായിരുന്നു.

5,000 കിലോഗ്രാം കപ്പ, ആയിരം കിലോഗ്രാം വീതം ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, 1,800 കിലോഗ്രാം ഇറച്ചി, 250 കിലോഗ്രാം മസാലക്കൂട്ട്, 80 കിലോഗ്രാം ചുവന്നുള്ളി, 70 കിലോഗ്രാം വെളുത്തുള്ളി, 35 കിലോഗ്രാം പച്ചമുളക്, എന്നിവ ചേർത്ത് 35 ചെമ്പുകളിലാണ് പുഴുക്ക് തയ്യാറാക്കിയിരുന്നതെന്ന് വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...