നെടുംകുന്നം പള്ളിയിൽ പുഴുക്കു നേർച്ച ഇന്ന്

നെടുംകുന്നം സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് ഫൊറോനാ പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ പുഴുക്കുനേർച്ച ഇന്ന് വൈകിട്ട് 5ന് നടക്കും.

അരലക്ഷത്തോളം പേർക്കായാണു നേർച്ചപ്പുഴുക്ക് തയാറാക്കുന്നത്. പള്ളിയിലെ ആദ്യ വികാരിയായിരുന്ന കളത്തൂകുളങ്ങര ഏബ്രഹാം കത്തനാർ (നെടുങ്ങോത്തച്ചൻ) ആണ് പുഴുക്കു നേർച്ച തുടങ്ങിവച്ചത്.

അദ്ദേഹത്തെ കാണാനും പ്രാർഥിക്കാനുമായി പള്ളിയിലെത്തിയിരുന്നവർക്ക് തേങ്ങാക്കൊത്തുകളാണ് ആദ്യകാലത്ത് വെഞ്ചരിച്ച് നൽകിയിരുന്നത്. പിന്നീട് പലരും കാർഷികോൽപന്നങ്ങൾ പള്ളിയിലെത്തിച്ചു നൽകി. ഇതുകൊണ്ട് പുഴുക്കുണ്ടാക്കി തേക്കിലയിൽ വിളമ്പുമായിരുന്നു.

5,000 കിലോഗ്രാം കപ്പ, ആയിരം കിലോഗ്രാം വീതം ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, 1,800 കിലോഗ്രാം ഇറച്ചി, 250 കിലോഗ്രാം മസാലക്കൂട്ട്, 80 കിലോഗ്രാം ചുവന്നുള്ളി, 70 കിലോഗ്രാം വെളുത്തുള്ളി, 35 കിലോഗ്രാം പച്ചമുളക്, എന്നിവ ചേർത്ത് 35 ചെമ്പുകളിലാണ് പുഴുക്ക് തയ്യാറാക്കിയിരുന്നതെന്ന് വികാരി ഫാ.വർഗീസ് കൈതപ്പറമ്പിൽ അറിയിച്ചു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...