ലോക്സഭയിൽ ഏകലവ്യന്റെ കഥപറഞ്ഞ് ആർഎസ്എസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ദ്രോണാചാര്യർ ഏകലവ്യൻ്റെ തള്ളവിരൽ മുറിച്ചതുപോലെ ബിജെപി ഇന്ത്യയിലെ യുവാക്കളുടെ പെരുവിരൽ മുറിക്കുകയാണ്. അദാനിക്ക് അവസരം നൽകിയും, ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുലിന്റെ പ്രസംഗം.“ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടന എന്നാണ് ആളുകൾ ഭരണഘടനയെ വിളിക്കുന്നത്, എന്നാൽ ഭരണഘടനയിൽ നമ്മുടെ രാജ്യത്തിൻ്റെ ഒരു തത്ത്വചിന്തയിൽ നിന്നുള്ള ഒരു കൂട്ടം ആശയങ്ങൾ അടങ്ങിയിരിക്കുന്നു. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നാണ് സവർക്കർ പറഞ്ഞത്. മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നതായിരുന്നു വാദം. ഇന്നും ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം”.“ഭരണഘടന പുതിയ ഇന്ത്യയുടെ രേഖയാണ്, ഭരണഘടനയിൽ ഉള്ളത് ഗാന്ധിയുടെയും നെഹ്റുവിന്റെയും അംബേദ്കറുടെയും ആശയങ്ങളാണ്. ഹാത്രസിൽ ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബത്തെ കഴിഞ്ഞ ദിവസം നേരിൽ കണ്ടു, ബലാത്സംഗം ചെയ്ത പ്രതികൾ ഇപ്പോൾ സ്വതന്ത്രരായി നടക്കുകയാണ്