സർക്കാരിന്റെ മികച്ച ഇടപെടൽ പരാതികളുടെ എണ്ണം കുറയ്ക്കും: മന്ത്രി സജി ചെറിയാൻ

അദാലത്തുകളിൽ എത്തുന്ന പരാതികളുടെ എണ്ണം കുറയുന്നത് സർക്കാരിന്റെ മികച്ച ഇടപെടലിന്റെ സൂചനയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാനസർക്കാരിന്റെ കരുതലും കൈത്താങ്ങും ചേര്‍ത്തല താലൂക്ക് അദാലത്ത് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഓഡിറ്റേറിയത്തിൽ ഉദ്ഘാടന൦ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങളുടെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുകയാണ് സ ർക്കാരിന്റെ ലക്ഷ്യം. മുൻകാലങ്ങളിൽ നടത്തിയ അദാലത്തുകൾ വലിയ വിജയമാവുകയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ പരാതികൾ കുറഞ്ഞത്. ഫിഷറീസ് മന്ത്രിയെന്ന നിലയിൽ 47 അസംബ്ലി മണ്ഡലങ്ങളിൽ സംഘടിപ്പിച്ച തീരസദസ്സുകൾ വഴി മത്സ്യ മേഖലയിലെ 28000 അപേക്ഷകളിൽ ശാശ്വത പരിഹാരം ഉണ്ടാക്കാനായി. ഇതുപോലെ വനം, റവന്യൂ, തദ്ദേശവകുപ്പുകൾ നടത്തിയ അദാലത്തുകളിലും ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി അദാലത്തുകൾ ഇനിയും നടത്തുമെന്നും നിയമനിർമ്മാണം വേണ്ട വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തിയും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. അദാലത്തുകൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരാതിക്കാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. നിയമത്തിനും ചട്ടത്തിനും അകത്ത് നിന്നുകൊണ്ട് പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ 19 എഎവൈ റേഷൻ കാർഡുകളും മൂന്ന് പിഎച്ച്എച്ച് കാർഡുകളും മന്ത്രിമാർ ചേർന്ന് വിതരണം ചെയ്തു.എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ചേർത്തല മുൻസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വിജി മോഹനൻ, വി ആർ രജിത, ഗീതാ ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോൾ സാംസൺ, എ.ഡി.എം ആശാ സി.എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, ഡെപ്യൂട്ടി കളക്ടർ സി.പ്രേംജി
തദ്ദേശസ്ഥാപന ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 10 മണിയോടുകൂടി മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്ത് ആരംഭിച്ചു.പുതിയ അപേക്ഷകള്‍ സ്വീകരിക്കാനും അദാലത്ത് വേദിയില്‍ സൗകര്യം ഒരുക്കിയിരുന്നു. റിസപ്ഷന്‍, അന്വേഷണ കൗണ്ടറുകള്‍, ലഘുഭക്ഷണസൗകര്യം, വൈദ്യസേവനം, കടിവെള്ളം എന്നിവക്കുള്ള സൗകര്യങ്ങളും അദാലത്ത് വേദികളില്‍ ഒരുക്കിയിരുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...