ഗോപന്‍ സ്വാമിയുടെ സമാധി; ആര്‍.ഡി.ഒയുടെ നിരീക്ഷണത്തില്‍ കല്ലറ പൊളിക്കും

നെയ്യാറ്റിന്‍കരയില്‍ നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമിയുടെ (81) സമാധിയുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാന്‍ പോലീസ്. കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് സബ് കളക്ടര്‍ ആല്‍ഫ്രഡിന്റെ സാന്നിദ്ധ്യത്തില്‍ കല്ലറ പൊളിക്കാനൊരുങ്ങുകയാണ് പോലീസ്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

ആര്‍.ഡി.ഒയുടെ നിരീക്ഷണത്തില്‍ കല്ലറ പൊളിക്കും. കേസില്‍ സമഗ്രമായ അനേ്വഷണം നടത്താന്‍ പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. എ.ഡി.ജി.പി. മനോജ് ഏബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ എസ്.പി: സുദര്‍ശനാണ് അനേ്വഷണച്ചുമതല. ഗോപനെ ജീവനോടെയാണോ അതോ മരണശേഷമാണോ സമാധിയിരുത്തിയത് എന്നുള്ള കാര്യമാണ് പോലീസ് അനേ്വഷിക്കുക. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും.

മരണസമയത്ത് മകന്‍ രാജസേനന്‍ ആയിരുന്നു ഗോപന്റെ കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്നു പറഞ്ഞ് പിതാവ് അറയില്‍ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. രാവിലെ പത്തോടെ അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന പിതാവിനു വേണ്ടി പുലര്‍ച്ചെ മൂന്നുവരെ പൂജകള്‍ ചെയ്തതായാണ് രാജസേനന്‍ പോലീസിനോട് പറഞ്ഞത്. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച്‌ സമാധി ഇരുത്തിയെന്നും മൊഴിയുണ്ട്. അതേസമയം, വ്യാഴാഴ്ച 10.30ന് ഗോപന്‍ സ്വാമിയെ കാണുമ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നു എന്ന് വീട്ടിലെത്തിയ അടുത്ത ബന്ധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് നടന്നു പോയി പീഠത്തില്‍ ഇരുന്നെന്ന വാദമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. ഗോപന്‍ സ്വാമി സമാധിയായി’ എന്ന പോസ്റ്റര്‍ മക്കള്‍ വീടിനു സമീപത്തെ മതിലുകളില്‍ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാര്‍ അറിഞ്ഞത്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...