ശബരിമല തീർഥാടനകാലം സംതൃപ്തിയോടെ അവസാന ഘട്ടത്തിലേക്ക്: വി എൻ വാസവൻ

ശബരിമല തീർഥാടന കാലം സംതൃപ്തിയോടെ, പരാതിരഹിതമായി അവസാനഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ സന്നിധാനത്ത് പറഞ്ഞു. ജനുവരി 12ന് പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര കാനന പാതയിലൂടെ സഞ്ചരിച്ച് 14ന് വൈകീട്ട് സന്നിധാനത്ത് എത്തിച്ചേരും. തിരുവാഭരണം അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. അതേസമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഇതോടെ മണ്ഡല-മകരവിളക്ക് ഉത്സവകാലം സമാപനത്തോട് അടുക്കും. മുന്നൊരുക്കങ്ങൾ വളരെ മുമ്പേ തന്നെ നടത്താൻ സാധിച്ചതാണ് മികച്ച തീർഥാടനം കാലം ഒരുക്കാൻ വഴിവെച്ചതെന്ന് മന്ത്രി പറഞ്ഞു.
മകരവിളക്ക് കാണാൻ പർണശാലകളിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഭക്തന്മാർക്ക് ഭക്ഷണം നൽകാൻ സൗകര്യമൊരുക്കി. പർണശാലകളിൽ ഭക്ഷണം പാചകം ചെയ്ത് അപകടം വരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടാണ് ഈ നടപടി. മകരജ്യോതി വ്യൂ പോയിന്റുകളിൽ പോലീസും ഫയർഫോഴ്സും നേരിട്ട് പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കാനന പാതകളിലൂടെ വരുന്ന ഭക്തന്മാർക്കുള്ള സുരക്ഷ പ്രത്യേകമായി ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ മാസം തന്നെ ആദ്യഘട്ടമായി എഴോളം കേന്ദ്രീകൃത യോഗങ്ങൾ ചേർന്നിരുന്നു. മുഖ്യമന്ത്രി നേരിട്ട് രണ്ട് യോഗങ്ങളിൽ പങ്കെടുത്ത് കാര്യങ്ങൾ വിലയിരുത്തി. എല്ലാ ഇടത്താവളങ്ങളും നേരിട്ട് സന്ദർശിച്ചു. തീർഥാടന തുടക്കത്തിൽ തന്നെ 40 ലക്ഷത്തോളം അരവണ ബഫർ സ്റ്റോക്ക് ഉണ്ടായിരുന്നു. എല്ലാ തീർഥാടകർക്കും ദർശനം ഉറപ്പാക്കാനും അന്നദാനവും ലഘുഭക്ഷണവും നൽകാനായി. തീർഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വർധനവുണ്ടായി.
മകരവിളക്കിന് ശേഷമുള്ള മടക്കയാത്രയ്ക്കായി എണ്ണൂറോളം കെഎസ്ആർടിസി ബസുകൾ നിലയ്ക്കലിൽ സജ്ജമാക്കിയിട്ടുണ്ട്. മടക്കയാത്രയിൽ തീർഥാടകരുടെ വാഹനങ്ങളുടെ ഡ്രൈവർമാർക്കായി ചുക്കുകാപ്പി വിതരണം ചെയ്യാനുള്ള നിർദേശങ്ങൾ വിവിധ ജില്ലകളിൽ നൽകിയിട്ടുണ്ട്. ആതിഥേയമൂല്യങ്ങൾ ഉറപ്പിച്ചാണ് എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും ശബരിമലയിൽ ഭക്തരെ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...

കനത്ത മഴ: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി

കനത്ത മഴയെത്തുടർന്ന് പമ്പാനദിയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. സുരക്ഷ മുൻനിർത്തി പള്ളിയോടങ്ങളുടെ...

സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 മരണം; വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 4 പേർ മരണപ്പെട്ടു. നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ...