ഡ്രോപ്പേഷ്, ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ. . ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) ആണ് പിടിയിലായത്. ബെംഗളൂരുവിൽ മള്‍ട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന രവീഷ് പെട്ടെന്ന് സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഹൃത്തുക്കളുമായി ചേർന്ന് ലഹരിക്കടത്ത് ആരംഭിച്ചത് കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിൽ പ്രധാനിയാണ് ഇയാൾ. മാനന്തവാടിയിൽ നിന്നും തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് രവീഷ് കുമാറിനെ പിടികൂടിയത്.