തിരുവനന്തരപുരം ജവഹർ നഗറിൽ ഒന്നരക്കോടിയുടെ ഭൂമി തട്ടിപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഒളിവിലായിരുന്ന അനന്തപുരി മണികണ്ഠനാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിന്റെ സന്തത സഹചാരിയാണ് അനന്തപുരി മണികണ്ഠൻ. പ്രവാസിയായ ഡോറ എന്ന സ്ത്രീയുടെ സ്വത്തുക്കളാണ് കൊല്ലം സ്വദേശിനിയായ മെറിൻ ജേക്കബും വസന്ത എന്ന സ്ത്രീയും ചേർന്ന് തട്ടിയെടുത്തത്. ഡോറയുടെ രൂപസാദൃശ്യമുള്ള മുക്കോല സ്വദേശി വസന്തയെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. പ്രതികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അനന്തപുരി മണികണ്ഠനിൽ എത്തിയത്. തട്ടിപ്പിനായി ഇവർക്കു വേണ്ട എല്ലാ വ്യാജരേഖകളും എത്തിച്ചു നൽകിയത് മണികണ്ഠനാണ്. പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് ബാംഗ്ലൂരിൽ നിന്നും ഇയാളെ പിടികൂടിയത്

