ഡോ.ഹാരിസിന്റെ വിശദീകരണം ശരിവച്ച്, ഉപകരണം കേടായത് പരിഹരിക്കാന്‍ ഏല്‍പ്പിച്ച എറണാകുളത്തെ ക്യാപ്സ്യൂള്‍ ഗ്ലോബല്‍ സൊല്യൂഷന്‍ മാനേജിംഗ് പാര്‍ട്‌നര്‍ സുനില്‍ കുമാര്‍ വാസുദേവാണ് ഇക്കാര്യം അറിയിച്ചത്.ചലാനില്‍ നെഫ്രോസ്‌കോപ്പിന് പകരം മോസിലോസ്‌കോപ്പ് എന്ന് രേഖപ്പെടുത്തിയത് സര്‍വീസ് എഞ്ചിനീയറുടെ വീഴ്ചയാണെന്നും സുനില്‍ കുമാര്‍ വാസുദേവ് പറഞ്ഞു.ബോക്‌സില്‍ ഉണ്ടായിരുന്നത് മൂന്ന് നെഫ്രോസ്‌കോപ്പുകളായിരുന്നു.കാണാതെപോയ മോര്‍സിലോസ്‌കോപ്പ് ആഗസ്റ്റ് രണ്ടാം തീയതി വാങ്ങിയ രീതിയില്‍ ഒരു ബില്‍ പരിശോധനയില്‍ കണ്ടുവെന്നതായിരുന്നു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ വാദം.എന്നാല്‍ തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് കേടുപാട് പരിഹരിക്കാന്‍ കൊണ്ടുപോയ നെഫ്രോസ്‌കോപ്പാണെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് വെളിപ്പെടുത്തിയിരുന്നു. തന്റെ മുറിയില്‍ ആശുപത്രി ആവശ്യങ്ങള്‍ക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ കയറുന്നത് രഹസ്യമായല്ലെന്നും സിസിടിവി ആരോപണം തള്ളി ഹാരിസ് പറഞ്ഞു.അറ്റകുറ്റപ്പണിക്ക് എറണാകുളത്തേക്ക് അയച്ച ഉപകരണം നന്നാക്കാനുളള പണമില്ലാത്തതിനാല്‍ മടക്കി അയച്ചതാണെന്നും മെഡിക്കല്‍ കോളേജ് അധ്യാപകരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡോ .ഹാരിസ് പറഞ്ഞിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണമായത്.

