ഒന്നരക്കോടിയുടെ പച്ചക്കറി വാങ്ങിയശേഷം മുങ്ങിയ പ്രതി പിടിയിൽ

ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങിയശേഷം വട്ടവടയിലെ കർഷകരെ കബളിപ്പിച്ചു മുങ്ങിയ യുവാവിനെ ഒന്നര വർഷത്തിനു ശേഷം ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിൽ എസ്.യേശുരാജ് (32) ആണു മൂന്നാർ പൊലീസിന്റെ പിടിയിലായത്.

പണം നൽകാത്തതിനെത്തുടർന്ന്, ഒന്നര വർഷം മുൻപു ഹോർട്ടികോർപ്പിനു പച്ചക്കറികൾ നൽകുന്നതു കർഷകർ അവസാനിപ്പിച്ചിരുന്നു. തുടർന്നു സ്വകാര്യ കമ്പനി കർഷകരിൽ നിന്നു പച്ചക്കറി വാങ്ങാൻ തുടങ്ങി. കമ്പനി ജീവനക്കാരനായിരുന്ന യേശുരാജിനായിരുന്നു ചുമതല. എന്നാൽ ഇയാൾ കമ്പനിയെ അറിയിക്കാതെ കർഷകരിൽ നിന്ന് പല പ്രാവശ്യമായി ഒന്നരക്കോടിയുടെ പച്ചക്കറി ശേഖരിച്ച് തമിഴ്നാട്ടിലെ മാർക്കറ്റുകളിൽ കൊണ്ടുപോയി വിറ്റു. കർഷകർ പണമാവശ്യപ്പെട്ടു കമ്പനിയെ സമീപിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. ഇതോടെ ഇയാൾ മുങ്ങുകയായിരുന്നു.

എസ്ഐ ഷാജി ആൻഡ്രൂസ്, എഎസ്ഐ സാജു പൗലോസ്, സിപിഒമാരായ മണികണ്ഠൻ, ഡോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി റിമാൻഡ് ചെയ്തു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...