തിരുവനന്തപുരം സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു

സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റു. ജി. ഹരിശങ്കർ, (മാവേലിക്കര പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്) കൺവീനറായ സമിതിയാണ് ചാർജ് എടുത്തത്. എം. കരുണാകരൻ, (തളിപറമ്പ് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്) ജോസ് പാലതിനാൽ, മലനാട് പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് എന്നിവർ അംഗങ്ങളായ സമിതിയാണ് രജിസ്ട്രാർ ഉത്തരവനുസരിച്ച് ചുമതലയേറ്റത്.കമ്മിറ്റി ചുമതല ഏറ്റെടുത്ത് 6 മാസത്തിനകം ബാങ്കിൽ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.കേരള സഹകരണനിയമം ചട്ടം 43 (ബി) പ്രകാരം കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതിയിൽ അവിശ്വാസം രേഖപ്പെടുത്തി കൊണ്ടുള്ള പ്രമേയം നേരത്തെ പാസായിരുന്നു.കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, താലൂക്ക് തലത്തിൽ പ്രവർത്തിക്കുന്ന പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ അപ്പെക്സ് സഹകരണ സ്ഥാപനം ആണ്. പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ ഭക്ഷമവും ഉന്നമനവും മുഖ്യലക്ഷ്യമാക്കി കണ്ടുകൊണ്ട്, അവയെ വിവിധതരത്തിൽ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനാണ് ബാങ്കിനെ വിഭാവനം ചെയ്തിരിക്കുന്നത്.എന്നാൽ പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ പ്രവർത്തനങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നതിനോ അവയുടെ നന്മയ്ക്കാവശ്യമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനോ സംസ്ഥാന കാർഷിക വികസന ബാങ്കിലെ നിലവിലുള്ള ഭരണസമിതിയ്ക്ക് കഴിയുന്നില്ലന്ന് കാട്ടിയാണ് ഇടതുപക്ഷ അംഗങ്ങൾ അന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.2023-24 വർഷത്തെ വാർഷിക റിപ്പോർട്ട്, കണക്കുകൾ, ആഡിറ്റ് റിപ്പോർട്ട്, ആഡിറ്റ് സർട്ടിഫിക്കറ്റ് തുടങ്ങിയ സുപ്രധാന രേഖകൾ ചർച്ച ചെയ്ത് അംഗീകരിക്കുന്നതിന് 2024 സെപ്റ്റംബർ 28 ന് ബാങ്ക് പൊതുയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ യോഗനടപടികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തേണ്ട ബാങ്ക് പ്രസിഡന്റ് പൊതുയോഗ പ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെ, പൊതുയോഗം ചർച്ച ചെയ്യേണ്ട അജണ്ടകൾ ഒന്നുംതന്നെ പരിഗണിയ്ക്കാതെ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പൊതുയോഗത്തിൽ മുൻ വർഷത്തെ കണക്കും നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റും പാസാക്കാൻ യുഡിഎഫ്‌ ഭരണസമിതിക്ക് കഴിയാതെ വന്നതോടെ ബാങ്ക്ഭരണം പ്രതിസന്ധിയിലായിരുന്നു. സഹകരണ നിയമം അനുസരിച്ച് സാമ്പത്തിക വർഷം ആരംഭിച്ച് ആറുമാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന് കണക്കും ബജറ്റും പാസാക്കിയിരിക്കണം ഇത് പാലിക്കാതെ ഗുരുതരമായ വീഴ്ച്ചയാണ് യു.ഡി.എഫ് ഭരണസമിതിയിൽ നിന്ന് ഉണ്ടായത്.ഇതിനുപുറമെ PSC മുഖേന നിയമനം നടത്തേണ്ട തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുവാൻ പാടില്ല എന്ന് 30/09/2013 ലെ ഇ.എം.(1) 11989/2013 നമ്പർ ഉത്തരവിലൂടെ സഹകരണ സംഘം രജിസ്ട്രാർ എല്ലാ അപ്പെക്സ് സഹകരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. എന്നാൽ 27/02/2024 ന് ചേർന്ന ബാങ്ക് ഭരണസമിതി, സഹകരണസംഘം രജിസ്ട്രാറുടെ നിർദ്ദേശം ലംഘിച്ചുകൊണ്ട്, PSC മുഖേന നിയമനം നടത്തേണ്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കേഡറിലെ തസ്തികയിലേക്ക് പ്രമോഷൻ നടത്തി. ഈ നടപടി സഹകരണസംഘം രജിസ്ട്രാറുടെ ഉത്തരവിന്റെ ലംഘനമാണ്. ബാങ്ക് ബൈലോ 28(5) പ്രകാരം നിലവിലുള്ള ഭരണസമിതിയ്ക്ക്, ബാങ്കിംഗ്, മാനേജ്മെന്റ്, ഫിനാൻസ് എന്നീ മേഖലകളിൽ പ്രാവിണ്യം നേടിയ രണ്ട് പേരെ ഭരണസമിതിയിലേക്ക് ടെക്നിക്കൽ എക്സ്പേർട്ട് എന്ന നിലയിൽ കോ-ഓപ്റ്റ് ചെയ്യാവുന്നതാണ്. എന്നാൽ ടി വിഷയങ്ങളിൽ ഒന്നിലും തന്നെ പ്രാവിണ്യം നേടിയിട്ടില്ലാത്തവരെ ടെക്നിക്കൽ എക്സ്പേർട്ട് ആയി ഭരണസമിതിയിലേക്ക് കോ- ഓപ്റ്റ് ചെയ്തു. വാർഷിക പൊതുയോഗ പ്രതിനിധികൾ നൽകി ചോദ്യങ്ങൾക്ക് പൊതുയോഗത്തിൽ ഉത്തരം നൽകുകയുണ്ടായില്ല. ഭരണസമിതിയുടെ ഈ നടപടി അംഗങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്. തുടങ്ങിയ കാരണങ്ങൾ ഉയർത്തിയാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. അതാണ് മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായത്

Leave a Reply

spot_img

Related articles

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന

രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് മരണമാണ് റിപോർട്ട് ചെയ്തത്. ഇതോടെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 4,866...

ശബരിമല പ്രതിഷ്ഠാ ദിനം ജൂൺ അഞ്ചിന് ; നട നാളെ തുറക്കും

ശബരിമല പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ജൂൺ 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

തെരുവ് നായ ആക്രമണത്തിൽ നാലുവയസുകാരന് പരിക്ക്

പാലക്കാട് മരുതറോഡ് പ്രതിഭാ നഗറിൽവെച്ച് ആലത്തൂ൪ സ്വദേശി അയാനാണ് പരിക്കേറ്റത്. മരുതറോഡിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു അയാനും കുടുബവും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരു കൂട്ടം നായകളെത്തി...