ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ കാക്കകളിൽ പക്ഷിപ്പനിയെന്ന് കണ്ടെത്തൽ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് പക്ഷിപ്പനി ബാധിതമേഖലയിൽ നിന്ന് ചത്തുവീണ കാക്കകളുടെ സാമ്പിൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇന്ന് വൈകിട്ടാണ് ഭോപ്പാലിൽനിന്ന് ഫലമെത്തിയത്.
മുഹമ്മ പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർന്ന് പ്രഭവകേന്ദ്രത്തിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന് കത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കാക്കകൾ ചത്തുവീണത്.
പക്ഷിപ്പനി സംശയക്കുന്നതിനാൽ അവയുടെ സാമ്പിളെടുത്ത് ഭോപ്പാലിലെ കേന്ദ്രലാബിലേക്ക് വിദ്ധ പരിശോധനക്ക് അയക്കുകയയായിരുന്നു.
കഞ്ഞിക്കുഴിയിലും രോഗം കണ്ടെത്തിയിരുന്നു.