വഖഫ് ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി ജനങ്ങളോടും മാപ്പുപറയണം: കെ സുരേന്ദ്രൻ

മുനമ്പം വഖഫ് അധിനിവേശത്തിൽ മുഖ്യമന്ത്രി ചർച്ച നടത്താൻ തയ്യാറായത് കൂടുതൽ സ്ഥലങ്ങളിലേക്ക് അധിനിവേശം വ്യാപിക്കുന്നതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രങ്ങൾ മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചേലക്കരയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പൊതുവികാരം ആയി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാരിൻ്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം.ഓരോ ദിവസവും പുതിയ പുതിയ അധിനിവേശങ്ങളാണ് ഉണ്ടാവുന്നത്. ജനങ്ങൾ ഭീതിയിലാണ്. എന്തുകൊണ്ടാണ് ഇത്രയും ദിവസം മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. വേട്ടക്കാരുടെ കൂടെയാണോ അതോ ഇരകളുടെ കൂടെയാണോ എന്ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വഖഫ് ബോർഡിനെ നിയന്ത്രിക്കുന്നത് സർക്കാരാണെന്ന് വ്യക്തമായിരിക്കുന്നു. പ്രതിപക്ഷവും ഭരണപക്ഷവും വഖഫ് ബോർഡിനൊപ്പമാണ്. എൻഡിഎ മാത്രമാണ് ജനങ്ങളുടെ ഒപ്പം നിൽക്കുന്നത്.കേരളത്തെ ആശങ്കയിലാക്കിക്കൊണ്ട് കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വഖഫിന്റെ ഭീഷണി ഉയർന്നുവന്നിരിക്കുകയാണ്. വയനാട്ടിലെ മാനന്തവാടിയിൽ 5.6 ഏക്കർ സ്ഥലത്ത് അവർ അവകാശവാദം ഉന്നയിച്ചത് ഇതിന്റെ തെളിവാണ്. പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ ഇത്തരമൊരു അധിനിവേശം വന്നിട്ടും യുഡിഎഫോ എൽഡിഎഫോ നിലപാട് വ്യക്തമാക്കുന്നില്ല.ചേലക്കരയിലും പാലക്കാട്ടും വഖഫിൻ്റെ ഭീഷണി ഉയർന്നു കഴിഞ്ഞു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടുകൂടിയാണ് വഖഫ് ഈ അധിനിവേശം നടത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പരിണിതഫലമാണ് കേരളം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. പാലക്കാട് എൻഡിഎ ആധികാരിക വിജയം നേടും. ചേലക്കരയിൽ അട്ടിമറി വിജയം നേടുകയും വയനാട്ടിൽ ചരിത്ര മുന്നേറ്റമുണ്ടാക്കുകയും ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത

മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കാൻ സാധ്യത.കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും ഇന്നു...

കെഎസ്ആർടിസി ബസുകളിൽ ‘ജെൻഡർ ടിക്കറ്റിങ്’ രേഖപ്പെടുത്തി തുടങ്ങി

കെഎസ്ആർടിസി ബസുകളിൽ 'ജെൻഡർ ടിക്കറ്റിങ്' രേഖപ്പെടുത്തി തുടങ്ങി.സ്ത്രീ, പുരുഷൻ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ എന്ന് പ്രത്യേകം അടയാളപ്പെടുത്തിയാണ് യാത്രക്കാരന് ടിക്കറ്റ് നൽകുന്നത്.യു.ഡി.എഫ്. സർക്കാർ സംസ്ഥാനത്ത് ഭരണത്തിൽ...

ചെങ്ങന്നൂർ UDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും വി.ഡി സതീശന്റെ ഫ്ലക്സ് ബാനർ; എതിർപ്പുമായി ചെന്നിത്തല, വേണുഗോപാൽ വിഭാഗം

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും സതീശന്റെ ഫ്ലക്സ് ബാനർ. ശക്തമായ എതിർപ്പുമായി കെ.സി, ആർ.സി വിഭാഗങ്ങൾ.എം.സി റോഡിൽ ചെങ്ങന്നൂർ വടക്കനേത്ത് ഷോപ്പിംഗ് കോംപ്ലക്സിലെ തെരഞ്ഞെടുപ്പ്...

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം.കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിൽ ആയിരക്കണക്കിന് പ്രവർത്തകർ ആണ് തെരുവിൽ...