ഏറെ കോലാഹലങ്ങൾക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും വഴിവെച്ച വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ, പ്രതിപക്ഷ ബഹളത്തിനിടയിൽ ശബ്ദവോട്ടോടെയാണ് സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) പരിശോധനയ്ക്കായി വിട്ടത്.ക്രൈസ്തവ സഭകളും വിവിധ സംഘടനകളും ഉയർത്തിയ ശക്തമായ ആശങ്കകളും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ബിൽ 31 അംഗ ജെ.പി.സിക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ ബിൽ പൂർണ്ണമായി പിൻവലിക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുകയോ കാലാവധി തീരുകയോ ചെയ്യുമ്പോൾ വിദേശ ഫണ്ടുപയോഗിച്ച് ആർജിച്ച ആസ്തികൾ ഏറ്റെടുക്കാൻ ഒരു നിയുക്ത അതോറിറ്റിക്ക് രൂപം നൽകുന്നതാണ് ഈ ഭേദഗതി ബിൽ.

