കൊളംബിയയില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 250 ആയി .മൂവായിരത്തിലേറെ പേരെ കാണാതായി.റിക്ടർ സ്കെയിയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകന്പം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറൻ കൊളംബിയയിലാണ് വ്യാപക കെടുതിയുണ്ടാക്കിയത്.മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൊളംബിയയില്‍ ഈ നൂറ്റാണ്ടില്‍ ഏറ്റവും നാശമുണ്ടാക്കിയ ഭൂകന്പത്തില്‍ 1600 കെട്ടിടങ്ങള്‍ തകർന്നു.ചോകോ പ്രവിശ്യയിലെ സാൻ ഹോസെ പാല്‍മർ ആണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. വൻ ഭൂകന്പത്തിനു പിന്നാലെ തുടർചലനങ്ങളുണ്ടായി.

