മൊബൈൽ ഫോണ്‍ എടുത്തുമാറ്റി ഒളിപ്പിച്ചു വെച്ചു.
തുടർന്ന് യുവതി ഭർത്താവിനെ മയക്കിക്കിടത്തി ഷോക്കടിപ്പിച്ചു.
സംഭവത്തിൽ യുവതിയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് ഇത്തരമൊരു സംഭവം നടന്നത്.
ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന് പറഞ്ഞാണ് യുവാവ് ഫോണ്‍ എടുത്ത് മാറ്റിവെച്ചത്.
തുടർന്ന് 33 കാരിയായ യുവതി ഭർത്താവിനെ മയക്കി കട്ടിലിൽ കെട്ടിയിട്ട് മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.
പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ 14 വയസ്സുകാരനായ മകനെയും യുവതി മർദിച്ചു.
ബേബി സിംഗ് യാദവ് എന്ന യുവതിക്കെതിരെ ഭർത്താവ് പ്രദീപ് സിംഗാണ് പരാതി നൽകിയത്.
പ്രദീപ് സിംഗ് സൈഫായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.