പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം

പൊലീസിനെതിരെ ആരോപണവുമായി തിരുവല്ലയിൽ ജീവനൊടുക്കിയ അനീഷ് മാത്യുവിന്റെ കുടുംബം.ഭാര്യ റീനയുടെയും മക്കളുടെയും തിരോധാനത്തിൽ അനീഷിനെ പുളിക്കീഴ് പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന് കുടുംബം ആരോപിച്ചു.രാവിലെ മുതൽ വൈകിട്ട് വരെ സ്റ്റേഷനിൽ പിടിച്ചിരുത്തിയെന്നും പൊലീസ് വീഴ്ച ചൂണ്ടിക്കാണിച്ച് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അനീഷിൻ്റെ കുടുംബം പറഞ്ഞു.എന്നാൽ സാധാരണ മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും, തിരോധാന കേസിൽ സംശയങ്ങൾ ഏറെയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തിരുവല്ലയിൽ രണ്ടാഴ്ച മുൻപ് മക്കളോടൊപ്പം കാണാതായ റീനയുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെയാണ്.റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കേസ് അന്വേഷിക്കുന്ന പുളിക്കീഴ് പൊലീസിനെതിരെ ആരോപണം കടുപ്പിക്കുകയാണ് അനീഷ് മാത്യുവിന്‍റെ കുടുംബം.പൊലീസ് മാനസികമായി പീഡിപ്പിച്ചതാണ് അനീഷിന്‍റെ ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് കുടുംബം പറയുന്നത്.

സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രം;അനീഷിന്റെ മരണത്തില്‍ പുളിക്കീഴ് പൊലീസ്

നിരണത്ത് അനീഷ് മാത്യൂ ജീവനൊടുക്കിയത് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിലെ മാനസിക സംഘര്‍ഷത്തിലാണെന്ന ആരോപണത്തില്‍ വിശദീകരണവുമായി പുളിക്കീഴ് പൊലീസ്.ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസിക പീഡനം മൂലം അനീഷ് ജീവനൊടുക്കിയതാവാം എന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം തീയതി ഭാര്യ റീനയെയും മക്കളെയും കാണാതായെങ്കിലും ഇരുപത്തിയൊന്നാം തീയതി മാത്രമാണ് അനീഷ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും അനീഷ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും പുളിക്കീഴ് പൊലീസ് പറയുന്നു.റീനയെയും മക്കളെയും പത്തൊമ്പതാം തീയതി കാണാതായി എന്നാണ് അനീഷ് മൊഴി നല്‍കിയത്.

മാനസിക പീഡനം ഏല്‍പ്പിച്ചിരുന്നില്ല. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമാണ് പൊലീസ് സ്റ്റേഷനിലേക്ക് അനീഷിനെ വിളിച്ചുവരുത്തിയത്. മൂന്ന് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അനീഷ് എന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.ഭാര്യയെയും രണ്ടുമക്കളെയും കാണാതായെന്ന പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് പത്തനംതിട്ട കവിയൂര്‍ സ്വദേശി അനീഷ് ജീവനൊടുക്കിയതെന്ന് സഹോദരന്റെ ഭാര്യ നീതു ആരോപിച്ചിരുന്നു. രണ്ടാഴ്ച്ച മുമ്പാണ് അനീഷിന്റെ ഭാര്യ റീനയേയും രണ്ട് പെണ്‍ മക്കളെയും കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും അനീഷിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തിരുന്നു.

റീനയും മക്കളും ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് അനീഷ് മാത്യുവിനൊപ്പം ആലുംതുരുത്തി ചന്തയ്ക്ക് സമീപത്തെ വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഈ വീട്ടിലാണ് അനീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവരെയും കാണാതായ വിവരം റീനയുടെ സഹോദരന്‍ റിജോയാണ് പുളിക്കീഴ് പോലീസില്‍ അറിയിച്ചത്.അനീഷ് മാത്യൂ ജീവനൊടുക്കാന്‍ കാരണം മാനസിക പീഡനമാണെന്നായിരുന്നു നീതു ആരോപിച്ചത്.ഭാര്യയെയും മക്കളെയും കാണാതായതില്‍ പൊലീസ് അനീഷിനെ നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും രാവിലെ പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ രാത്രിയില്‍ മാത്രമാണ് തിരിച്ചയച്ചിരുന്നതെന്നുമായിരുന്നു നീതുവിന്റെ ആരോപണം.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....