ഇതൊന്നും നമ്മെടെ കാര്യമല്ലപ്പാ…

ഡോ.ടൈറ്റസ് പി. വർഗീസ്

ലൈംഗികമരവിപ്പിന്‍റെ കാണാപ്പുറങ്ങള്‍
റസിയ വയസ്സ് 26, മാനേജ്മെന്‍റ് സ്കൂളില്‍ അധ്യാപിക.
അടുത്തയിടെ, അതായത് ദേ വെറും മൂന്നുമാസം മുന്‍പ് വിവാഹിതയായതേയുള്ളൂ.
പക്ഷേല് പറഞ്ഞിട്ടെന്താ, അതിന്‍റെയൊരു ഉശിരോ ഉന്മേഷമോ ഒന്നും നമ്മടെ റസിയായെടെ മുഖത്ത് കാണാനേയില്ലപ്പാ!
എടയ്ക്കൊന്നു പറയട്ടെ.
ഭര്‍ത്താവ് ഹാരിസ്, അടിപൊളി ബിസിനസ്സുകാരന്‍. സുമുഖന്‍, കലാബോധമൊള്ള നല്ല ബെസ്റ്റ് ചെറുപ്പക്കാരന്‍!
ശ്ശെടാ! എന്നിട്ടും ഇവര്‍ക്കെന്താ പറ്റിയേ കര്‍ത്താവേ എന്നാലോചിച്ച് മനശ്ശാസ്ത്രജ്ഞന്‍റെ ജാഡേല്‍ ചൂണ്ടുവിരല്‍ താടിക്കു കൊടുത്ത് ലെഫ്റ്റാംഗിളില്‍ മേളിലേക്കു നോക്കി!
സംസാരിക്കാനുള്ള ആദ്യ അവസരം ഹാരിസിനു നല്‍കി.
ചെറിയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ കക്ഷിക്കുണ്ടായിരുന്നെങ്കിലും പറഞ്ഞുതുടങ്ങിയപ്പോള്‍ അതങ്ങ് മാറി.
“ഇതൊന്നും നമ്മെടെ കാര്യമല്ലപ്പാ, എന്തുവേണേല്‍ ചെയ്തിട്ടുപോ” എന്ന മട്ടില്‍ കിടപ്പറയില്‍ സഹകരിക്കുന്ന (?) ആളാണ് തന്‍റെ പ്രിയതമയെന്നാണ് ഹാരിസ് അഭിപ്രായപ്പെട്ടത്!
സത്യമാവണം, പടുമഴയത്ത് ഒടുക്കത്തെ ട്രാഫിക്കിലൂടെ പെട്രോള് കത്തിച്ച് വന്നിട്ട് നുണപറയേണ്ട കാര്യമില്ലല്ലോ.
റസിയയുടെ സ്വന്തം വാക്കുകള്‍ കടമെടുത്താല്‍ “ഓര് നമ്മടടുത്ത് വന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടണൊണ്ട് രാത്രീല്‍, ഒള്ളതു പറയാല്ലോ, നമ്മക്കൊന്നും തോന്നണില്ലെന്‍റള്ളാ!”
ഇതിനെടേല്‍ ഹാരിസ് മേശപ്പുറത്തേക്കെടുത്തുവച്ച ലാബ്ടെസ്റ്റ് റിപ്പോര്‍ട്ടുകളും, സ്കാനിംഗ് പേപ്പറുകളും ഒരു വലിയ കെട്ടുതന്നെ ഉണ്ടായിരുന്നു!
ഒപ്പം സൈക്യാട്രിക് മരുന്നുകളുടെ ഒരു വലിയ ലിസ്റ്റും!
യാതൊരു ആവശ്യവുമില്ലാത്ത, അര്‍ത്ഥമില്ലാത്ത കുറേ ടെസ്റ്റുകള്‍ ഇതിനകം അവര്‍ നടത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോ നമ്മള് ശരിക്കും ഞെട്ടി! എന്തിനായിരുന്നപ്പാ ഈ മരുന്നുകള്?
ഈ ലാബുകാരും സ്കാനിംഗ് സെന്‍ററുകാരും മരുന്നുകമ്പനിക്കാരും കമ്മീഷന്‍ പരിപാടി ഒന്നു നിര്‍ത്തിയിരുന്നെങ്കീ ഒത്തിരി ഡോക്ടര്‍മാര് നന്നായേനേ എന്ന് ആത്മാര്‍ത്ഥമായി തോന്നിപ്പോയി!
പറഞ്ഞിട്ടു കാര്യമില്ല.
എല്ലാരും നമ്മളെ കല്ലെറിയും, വേണ്ടിവന്നാ നാടുംകടത്തും!
അതാണ് മോനേ കാലം!
അപ്പോ വീണ്ടും നമ്മടെ റസിയയിലേക്ക്.
“എന്താണ് അവരുടെ പ്രോബ്ലം?”
“പിടികിട്ടിയില്ലേ? സംഗതി മറ്റേതന്നെ! ഫ്രിജിഡിറ്റി! ലൈംഗികമരവിപ്പ്!”
“എന്നുവെച്ചാ? ഈ കൈകാല് മരവിപ്പുപോലെയൊള്ള എന്തേലും സംഗതിയാണോ?”
“ആക്ച്വലി അങ്ങനെയല്ലേലും പറഞ്ഞുവരുമ്പോ ഏതാണ്ട് അങ്ങനൊക്കെത്തന്നെ!”
“ഒന്നു തെളിച്ചു പറയ്…..”
“ലൈംഗിക പങ്കാളികള്‍ (ഈ ന്യൂ ജനറേഷന്‍ കാലത്ത് ഇങ്ങനല്ലേ പറയാന്‍ പറ്റൂ) വേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ കൂട്ടത്തിലെ സ്ത്രീ പങ്കാളിക്ക് ആ പ്രക്രിയയില്‍ മാനസികമോ ശാരീരികമോ ആയ സുഖം ലഭിക്കുന്നില്ല എങ്കില്‍ സംഗതി ലൈംഗികമരവിപ്പാണെന്ന നിഗമനത്തില്‍ എത്തിച്ചേരാവുന്നതാണ്!”
“അതു ശരി, അപ്പോ അങ്ങനെയാണ് കാര്യങ്ങള്…!”
“തീര്‍ന്നില്ല കേട്ടോളൂ, രതിമൂര്‍ച്ഛ (Orgasm) എന്നു പറേന്ന സംഗതി തീര്‍ത്തും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോകുന്ന ഇക്കൂട്ടത്തില്‍പ്പെട്ട സ്ത്രീകള്‍, അമിതദേഷ്യം, പ്രതികാരചിന്ത, അസഹിഷ്ണുത, വലിച്ചെറിയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ അരഡസനോളം മേഖലകളില്‍ അഗ്രഗണ്യരാണെന്നും ആധുനികമനശ്ശാസ്ത്രം സാക്ഷ്യപ്പെടുത്തുന്നു.”
“അതു ശരി….. അപ്പോ…. ഇത്രേമൊക്കെ സീരിയസാണല്ലേ? എങ്കീ കേരളത്തീ ഈ പ്രോബ്ലമൊള്ളോര് കൊറേ ഉണ്ടാകുമല്ലോ?”
“സംശയം ന്യായം. എന്നുവെച്ച് അടുത്തതവണ സെന്‍സസെടുക്കുമ്പോ ലൈംഗിക മരവിപ്പൊള്ള സ്ത്രീകളുടെ എണ്ണം കൂടെയെടുക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടാന്‍ പറ്റ്വോ?”
അതവിടെ നില്ക്കട്ടെ…. റിയലി എന്താണീ സംഭവം?

ലൈംഗിക മരവിപ്പും പരമ്പരാഗത ശാസ്ത്രവും
സാധാരണ മനുഷ്യന്‍റെ സര്‍വ്വസാധാരണമായ സങ്കടങ്ങളെപ്പോലും ‘വിഷാദം’ എന്നു മുദ്രകുത്തി പാര്‍ശ്വഫലമുള്ള മരുന്നുകള്‍ തീറ്റിക്കുന്നതാണല്ലോ ആധുനിക മനോരോഗചികിത്സാശാസ്ത്രം! പറഞ്ഞിട്ടു കാര്യമില്ല, തലതിരിഞ്ഞ ചിന്ത!

ആ ശാസ്ത്രം അപ്പോ ലൈംഗിക മരവിപ്പുപോലൊരു പ്രശ്നത്തെ ശാരീരികതലത്തില്‍ കണ്ടു വിലയിരുത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഹോര്‍മോണ്‍ ടെസ്റ്റും മറ്റ് അനാവശ്യ ലാബ് ടെസ്റ്റുകളും നടത്തി കാശ് കൊറേ പോയിക്കഴിയുമ്പോഴാകും ഏതേലും സൈക്കോളജിസ്റ്റിനെയോ സെക്സോളജിസ്റ്റിനെയോ കാണാന്‍ തോന്നുക.

എന്തിനും ഏതിനും റിലാക്സേഷന്‍ ടെക്നിക്കും കൗണ്‍സിലിംഗും മാത്രം ആയുധമായുള്ള പരമ്പരാഗത സൈക്കോളജിയില്‍ ചികിത്സ മറ്റൊരു വഴിക്കാണ്.

ഓര്‍ക്കുക, ഫ്രിജിഡിറ്റി അഥവാ ലൈംഗികശൈത്യം തികച്ചും ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുന്ന ഒരു ലൈംഗികപ്രശ്നം മാത്രമാണ്.

ലൈംഗിക മരവിപ്പിന്‍റെ എഴുതാപ്പുറങ്ങള്‍
ലൈംഗിക മരവിപ്പില്‍ ബാക്ടീരിയയ്ക്കോ വൈറസിനോ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കോ യാതൊരു റോളും ഇല്ല.
ലൈംഗികത നമ്മുടെ വ്യക്തിത്വവുമായി ഏറ്റവും അടുത്തു നില്ക്കുന്ന ഒരു മേഖലയാണ്.
നമ്മുടെ ലൈഫിലൊണ്ടാകുന്ന ഏതാണ്ട് എല്ലാ സംഭവങ്ങളും നേരിട്ടോ അല്ലാതെയോ ലൈംഗികതയെ ബാധിക്കാറുണ്ട്.
അതായത് നമ്മുടെ ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ഇന്ദ്രിയതലത്തി(കാഴ്ച, കേള്‍വി, സ്പര്‍ശനം, രുചി, മണം)ലാണ് നമ്മളിലേക്ക് കടന്നുവരുന്നത്.
ലൈംഗികതയുടെ കാര്യത്തില്‍ ഏറ്റവും അടുത്തു നില്ക്കുന്ന ഇന്ദ്രിയാനുഭവം സ്പര്‍ശനമാണ്!

ഉപബോധമനസ്സിന്‍റെ വളര്‍ച്ചയുടെ പൂര്‍ത്തീകരണം നടക്കുന്നത് 14-15 വയസ്സോടെയാണ്.

ഈ കാലഘട്ടത്തിനുള്ളില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയിട്ടുള്ള നെഗറ്റീവായ ലൈംഗികസ്പര്‍ശനങ്ങള്‍ ലൈംഗിക മരവിപ്പിന് ഒരു പ്രധാന കാരണമാണെന്നു പറയാം.

പ്രത്യേകിച്ചും ഇത്തരം ലൈംഗികസ്പര്‍ശനങ്ങളും വേഴ്ചാശ്രമങ്ങളും അടുത്ത രക്തബന്ധുക്കളില്‍ നിന്നാകുമ്പോള്‍ അതിന്‍റെ ആഘാതം വളരെ രൂക്ഷമായിരിക്കും.

‘കേള്‍വി’യും ഈ ലൈംഗിക ക്രമഭംഗത്തിന് ശക്തമായ ഒരു കാരണമാണ്.
റസിയയുടെ കാര്യത്തില്‍ സംഭവിച്ചത് യഥാര്‍ത്ഥത്തില്‍ ഇതായിരുന്നു.

റസിയയ്ക്കു സംഭവിച്ചത് പഴയ മലബാറിന്‍റെ പാരമ്പര്യമനുസരിച്ച് ബിരിയാണി ഉണ്ടാക്കുക, കുട്ടികളെ പ്രസവിക്കുക എന്നീ രണ്ടു ജോലികള്‍ മാത്രമേ പെണ്‍കുട്ടികള്‍ ചെയ്യേണ്ടതുള്ളൂ.

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വല്യ താല്പര്യമില്ല.

അഥവാ ഡിസ്റ്റിംഗ്ഷനോടെ പാസായാലും ജോലിക്കു വിടുന്നതിനെപ്പറ്റി ആലോചിക്കയേ വേണ്ട.

ഈ സാഹചര്യത്തില്‍ റസിയയുടെ കൂട്ടുകാരികളെല്ലാംതന്നെ പതിനാറുവയസ്സിലും പതിനേഴുവയസ്സിലുമൊക്കെ കല്യാണം കഴിച്ചുപോയിരുന്നു.

ആദ്യരാത്രിയിലെ ‘ലൈംഗിക പരാക്രമ’ങ്ങളെക്കുറിച്ചും, പിന്നീടുള്ള ദിവസങ്ങളിലെ വേഴ്ചകളില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ അവരൊക്കെ റസിയയോട് ആ പ്രായത്തില്‍ പറഞ്ഞതൊക്കെ അവള്‍ മനസ്സില്‍ സ്വരൂപിച്ചുവച്ചിരുന്നു.

അവരില്‍ ചിലരൊക്കെ സെക്സിനെപ്പറ്റി ഭീതിജനകമായ രീതിയില്‍ വിവരിച്ചപ്പോള്‍ റസിയ ശരിക്കും ഞെട്ടി!

റസിയയില്‍ അതൊക്കെ സെക്സിനെക്കുറിച്ച് സമ്മിശ്രഭാവങ്ങളായിരുന്നു ഉളവാക്കിയത്. ഇതിന്‍റെയൊക്കെ പരിണതഫലമായിരുന്നു റസിയയില്‍ സൃഷ്ടിക്കപ്പെട്ട ഫ്രിജിഡിറ്റി.

എന്തു കിട്ടിയാലും സ്കാന്‍ചെയ്തു നോക്കി കമ്മീഷനടിക്കുന്ന ചികിത്സകരുടെ കൈകളില്‍ ഈ ദമ്പതികള്‍ ചെന്നുപെട്ടതാണ് അവര്‍ക്കുപറ്റിയ ഏക അബദ്ധം.

വിശകലനം
മനുഷ്യന്‍റെ പ്രധാന നാല് നെഗറ്റീവ് വികാരങ്ങളാണ് ഭയം, കോപം, കുറ്റബോധം, നഷ്ടബോധം.

ഇവയില്‍ ‘ഭയ’ത്തിന് ‘കേള്‍വി’യുമായി ഒടുക്കത്തെ ബന്ധമാണ്.

ഒന്നോര്‍ത്തുനോക്കൂ, സൗണ്ട് ഇല്ലെങ്കീ ഡ്രാക്കുളേടെ പടം കണ്ടാല്‍പ്പോലും ആരേലും പേടിക്കുമോ?

തലച്ചോറിലെ ഫ്രന്‍റല്‍ ലോബി(Frontal Lobe)ലാണ് ഈ ഭയത്തിന്‍റെ ഗുട്ടന്‍സ് കിടക്കുന്നത്. ശാരീരികായി ഹീമോഗ്ലോബിനുമായി ഇത് കണക്ടുചെയ്തു കിടക്കുന്നു.

ഡോപ്പമിന്‍ (Dopamin) എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ഭയത്തിന്‍റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

സൈക്യാട്രിക് മരുന്നുകള്‍ നിരവധി പാര്‍ശ്വഫലങ്ങളിലൂടെ തലച്ചോറിനെ മന്ദീഭവിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് റസിയയും ഹാരിസും വൈകിയെങ്കിലും മനസ്സിലാക്കിയത് ഭാഗ്യം.

അല്ലേല്‍ അവരുടെ ജീവിതം എപ്പോ കൊളമായെന്നു ചോദിച്ചാ മതി!

പഴയ ശാസ്ത്രീയതയിലെ അശാസ്ത്രീയത
ഏതു മാനസിക-ലൈംഗികപ്രശ്നവുമായി വന്നാലും അതെല്ലാം തലച്ചോറിലെ വെറും ‘കെമിക്കല്‍ ചെയിഞ്ചു'(chemical change)കൊണ്ടാണെന്നു വിലയിരുത്തി പാര്‍ശ്വഫലങ്ങളുള്ള മരുന്നുകള്‍ നല്‍കി രോഗിയെ തളര്‍ത്തി മയക്കി വശംകെടുത്തുന്ന ചികിത്സാരീതി മാറേണ്ടിയിരിക്കുന്നു.

ഒരു മാസത്തേക്ക് എന്നു പറഞ്ഞ് ആരംഭിച്ച മരുന്ന് പിന്നീട് ഒരിക്കലും നിര്‍ത്താനാവാതെവന്ന ദാമ്പത്യജീവിതവും തൊഴില്‍ജീവിതവും വരെ നശിച്ച എത്രയോ പേര്‍ നമ്മുടെ കണ്‍മുമ്പിലുണ്ട്!

പരിഹാരം
ലൈംഗിക മരവിപ്പായാലും മാനസികരോഗമായാലും മനുഷ്യന്‍റെ പ്രശ്നം അവന്‍റെ കഴിഞ്ഞകാലജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണം.

തിക്താനുഭവങ്ങള്‍ മനുഷ്യന്‍റെ തലച്ചോറില്‍ സാന്ദര്‍ഭികമായി വൈകാരികമാറ്റം ഉണ്ടാക്കുന്നുണ്ട്.

അതില്‍നിന്ന് മസ്തിഷ്കത്തില്‍ രാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

പക്ഷേ, ആ രാസവ്യതിയാനത്തിനു കാരണം ആ വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളാണെന്ന് നാം തിരിച്ചറിയണം.

അല്ലാതെ ഒരു സുപ്രഭാതത്തില്‍ തലച്ചോറില്‍ രാസമാറ്റം സംഭവിച്ചിട്ട് ഇവിടാരും ഒറ്റയടിക്ക് മാനസികരോഗിയോ, ലൈംഗിക പ്രശ്നക്കാരനോ ആകുന്നില്ല.

വ്യവസ്ഥാപിത മനശ്ശാസ്ത്രഗ്രന്ഥങ്ങളില്‍നിന്നും വേറിട്ട് നമ്മള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ചും മനശ്ശാസ്ത്രചികിത്സകര്‍.

മുന്‍വിവരിച്ചപ്രകാരമുള്ള ലൈംഗികവും അലൈംഗികവുമായ ഭൂതകാല അനുഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല) ആധുനിക മനോലൈംഗിക ശാസ്ത്രത്തില്‍ അധിഷ്ഠിതമായ വിവിധതരം തെറപ്പികളിലൂടെ ഡികോഡ് (Decode) ചെയ്തു മാറ്റുമ്പോള്‍ നിലവിലുള്ള പ്രശ്നം പൂര്‍ണ്ണമായും മാറ്റപ്പെടുന്നതാണ്.
മരുന്നോ ഷോക്കോ ഹിപ്നോട്ടിസമോ കൗണ്‍സലിംഗോ ഉപദേശങ്ങളോ ഇല്ലാതെയുള്ള ഈ പുതിയ ചികിത്സ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ്.
അത്യാധുനിക ഉപകരണങ്ങള്‍ ഈ ചികിത്സയില്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ ഒരിക്കലും രോഗിയുടെ ശരീരത്തിലോ തലയിലോ സ്പര്‍ശിയ്ക്കുന്നില്ല എന്നതും ഈ ചികിത്സയുടെ പ്രത്യേകതയാണ്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...