ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ് എം സ്റ്റേഷൻ ഡയറക്ടർ

മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ അദ്ദേഹം 47 വർഷത്തോളം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച തരംഗങ്ങളിൽ എന്ന ആക്ഷേപഹാസ്യ പംക്തിയും, 33 വർഷത്തോളം ഭാഷാപോഷിണിയിൽ സ്‌നേഹപൂർവം പനച്ചി എന്ന സാഹിത്യ നർമപംക്തിയും എഴുതി. മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് പോക്കറ്റ് കാർട്ടൂണിന്റെ കമന്റുകൾ 36 വർഷത്തോളം എഴുതി. ഒരു ഡസനിലേറെ നോവലുകളും ഒട്ടേറെ കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പത്രരൂപകൽപ്പനയെക്കുറിച്ചുള്ള പത്രകൽപ്പന എന്ന ഗ്രന്ഥം മാധ്യമപഠന രംഗത്ത് പാഠപുസ്തകമായി ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്മലയാള മനോരമയിലെ മുൻ സീനിയർ റിസർച്ചർ റോക്കി ജോർജ് സർഗക്ഷേത്രയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഹെഡായും ചുമതലയേറ്റു.

Leave a Reply

spot_img

Related articles

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; സർക്കാർ തലത്തില്‍ നടന്ന ചർച്ച പരാജയം

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് സർക്കാർ തലത്തില്‍ ഇന്ന് നടന്ന ചർച്ച പരാജയപ്പെട്ടു.ഈ മാസം 20 ന് വീണ്ടും ചർച്ച നടക്കും.അടുത്ത ചർച്ച വരെ...

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കുന്നു

യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം കേന്ദ്രമാക്കി പുതിയ മേഖല രൂപീകരിക്കാൻ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് തിരുമാനിച്ചു.വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനും സഭയുടെ...

മെഡിക്കല്‍ കോളേജുകളിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ

മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും,അത് സർക്കാരിന്റെ...

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്

ടെക്നോപാർക്കിലെ ഐടി ജീവനക്കാരായ രണ്ട് യുവാക്കളുടെ മരണത്തിനിടയായ തിരുവല്ലം ബൈക്ക് അപകടത്തില്‍ നിർണായക വഴിത്തിരിവ്.ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമല്ല ഇതെന്നും പിന്നില്‍ നിന്ന് കാറിടിച്ചതാണ്...