ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള വാഹന പരിശോധന ഇന്നും തുടരും.കസ്റ്റംസിന് തട്ടിപ്പിൽ ഉൾപ്പെട്ട 38 വാഹനങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താൻ സാധിച്ചത്. ഇന്ന് മുതൽ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായത്തോടെയാകും പരിശോധന. നേരത്തെ പരിശോധിച്ച വാഹനങ്ങളുടെ ഉടമകളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ഭൂട്ടാനിൽ നിന്ന് എത്തിയ ലാൻഡ് ക്രൂയിസർ വാഹനത്തിന്റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരി ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകും. ചില രേഖകൾ കൂടി ഹാജരാക്കാൻ മാഹിനോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. നടൻ അമിത് ചക്കാലക്കലിൻ്റെ വാഹനം വിട്ടുകൊടുക്കുന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും.

