തിരുവല്ല ആഞ്ഞിലിത്താനത്ത് അടഞ്ഞ കടക്കുള്ളിൽ ഉടമയുടെ ആത്മഹത്യ ഭീഷണി .
തിരുവല്ല ആഞ്ഞിലിത്താനം ചിറയിൽകുളം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം സ്റ്റേഷനറി കട നടത്തുന്ന മല്ലശ്ശേരി ഉത്തമനാണ് (65) കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് കട അടച്ച് ആത്മഹത്യാ ഭിഷണി നടത്തിയത്.
മൂന്നു മണിക്കുലധികം നീണ്ട അനുനയശ്രമത്തിനൊടുവിലാണ് കട തുറന്ന് ഉത്തമൻ പുറത്തിറങ്ങിയത്.
രാവിലെ 6 മണിയോടെയാണ് ഉത്തമൻ കടക്കുള്ളിൽ കയറി അകത്തുനിന്ന് പൂട്ടിയത്.കീഴ്വായ്പൂർ പോലീസ് സി.ഐ വിപിൻ ഗോപിനാഥൻ്റെ നേതൃത്വത്തിലുള്ള പോലീസും തിരുവല്ല ഫയർ സ്റ്റേഷൻ ആഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള ഫയർ & റെസ്ക്യൂ ടീമും സംഭവസ്ഥലത്ത് എത്തിയിരുന്നു.
കുന്നന്താനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ മധുസൂദനൻ നായരും പോലിസ് ,ഫയർ & റസ്ക്യൂ ആഫീസർമാരും, ബന്ധുക്കളും സുഹൃത്തുകളും ചേർന്ന് നടത്തിയ അനുനയ ശ്രമത്തിൽ 9.20ഓടെ ഉത്തമൻ കട തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
കട ഉടമയുമായുള്ള പ്രശ്നമാണ് ഉത്തമൻ്റെ ആത്മഹത്യ ഭിഷണിക്ക് കാരണമെന്നറിയുന്നു.