വയനാട്ടിൽ മത്സരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും രാഹുല്‍ ഗാന്ധിയുടെ അഭാവം അവരെ അനുഭവിക്കാൻ അനുവദിക്കില്ലെന്നും കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
റായ്ബറേലിയിലും വയനാട്ടിലും ഞാൻ സഹോദരനെ സഹായിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രിയങ്ക.
“രാഹുല്‍ ഗാന്ധിയുടെ അഭാവം നികത്താൻ ഞാൻ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാൻ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വർഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാൻ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷില്ല. റായ്ബറേലിയിലും വയനാട്ടിലും ഞാൻ എൻ്റെ സഹോദരനെ സഹായിക്കും,” പ്രിയങ്ക ഗാന്ധി പറഞ്ഞു.