മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി ശുചിത്വ മിഷന്‍

ഉരുള്‍പൊട്ടല്‍ പ്രദേശത്തെയും ക്യാമ്പുകളിലെയും മാലിന്യ പ്രശ്‌നങ്ങള്‍ ഫലപ്രദമായും കാര്യക്ഷമമായും പരിഹരിച്ച് ദുരന്തമേഖലയിലെ മാലിന്യ സംസ്‌കരണത്തില്‍ പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ശുചിത്വ മിഷന്‍.

ദുരന്തത്തെ തുടര്‍ന്ന് നൂറു കണക്കിന് ദുരിതബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി പേരുടെ സാന്നിധ്യമുള്ള ദുരന്തഭൂമിയിലും മാലിന്യനീക്കവും സംസ്‌കരണവും വെല്ലുവിളിയായപ്പോള്‍ അതേറ്റെടുത്തത് ശുചിത്വമിഷനാണ്. ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കിയും ആവശ്യത്തിന് ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചും ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും ക്യാമ്പുകളില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ തയ്യാറാക്കിയുമാണ് ശുചിത്വ മിഷന്‍ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.

ചൂരല്‍മല പ്രദേശത്ത് ഏഴ് ബയോ ടോയ്‌ലറ്റുകളും വിവിധ ക്യാമ്പുകളിലായി 39 ബയോ ടോയ്‌ലറ്റുകളും ശുചിത്വ മിഷന്‍ സ്ഥാപിച്ചു. സെപ്റ്റിക് ടാങ്കുകളില്‍ നിന്നും മാലിന്യം ശാസ്ത്രീയമായി ശേഖരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി  2 മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റുകളും കല്‍പ്പറ്റയില്‍ സ്ഥിതിചെയ്യുന്ന ഫീക്കല്‍ സ്‌ളഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റുമാണ് ഉപയോഗപ്പെടുത്തിയത് .നാളിതുവരെ 32 കിലോ ലിറ്റര്‍ ശൗചാലയ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ച്ചു ക്യാമ്പുകളിലെയും താല്‍ക്കാലി കേന്ദ്രങ്ങളിലെയും മുഴുവന്‍ ശൗചാലയങ്ങളും രണ്ടു മണിക്കൂര്‍ ഇടവേളകളില്‍ വൃത്തിയാക്കുകയും ഇതിനായി ഹരിത കര്‍മ്മ സേനയെയും മറ്റു വളണ്ടിയര്‍മാരെയും ചുമതലപ്പെടുത്തുകയും ചെയ്തു.

ജൈവ, അജൈവ  മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി ക്യാമ്പുകളില്‍ നിന്നും ഹരിത കര്‍മ്മ സേന വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മാലിന്യം പ്രത്യേക ബിന്നുകളില്‍ ശേഖരിക്കുകയും തരം തിരിച്ച് ജൈവ മാലിന്യം പന്നിഫാമുകള്‍ക്ക് കൈമാറ്റം ചെയ്യുകയും കൂടുതലായി വരുന്നവ കല്‍പ്പറ്റയിലെ വിന്‍ഡ്രോ കമ്പോസ്റ്റ് യൂണിറ്റില്‍ ശാസ്ത്രീയമായി സംസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.

അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി, ഗ്രീന്‍ വേമ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് കൈമാറുന്നത്. ഇതിനോടകം 12 ടണ്‍ ജൈവ മാലിന്യവും 13 ടണ്‍ അജൈവമാലിന്യവുമാണ് ശാസ്ത്രീയമായി സംസ്‌കരിച്ചത്. ക്യാമ്പുകളില്‍ സാനിറ്ററി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് 2 ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബയോ മെഡിക്കല്‍ മാലിന്യവും അധികമായി വരുന്ന സാനിറ്ററി മാലിന്യവും ആക്രി എന്ന സ്ഥാപനത്തിനാണ് കൈമാറുന്നത്. മാലിന്യ സംസ്‌കരണത്തിന് വിവധ ക്യാമ്പുകളിലായി ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടെ 200 വളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്.

ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡസ്‌കുകളും ക്യാമ്പുകളില്‍ പ്രവര്‍ത്തിക്കുന്നു. ജൈവ മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായി  ക്യാമ്പുകളില്‍ സ്റ്റീല്‍ പ്ലെയ്റ്റ്, സ്റ്റീല്‍ ഗ്ലാസ് എന്നിവ വിതരണം ചെയ്തിട്ടുണ്ട്.  രക്ഷാപ്രവര്‍ത്തന മേഖലകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി സന്നദ്ധ വളണ്ടിയര്‍മാരുടെ സഹായത്തോടെ പ്രത്യേക ക്ലീനിങ്ങ് ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കെട്ടിട മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള  പദ്ധതികള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കും.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...